SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.12 AM IST

18 കോടിയുടെ മരുന്ന് എത്തി,​ മുഹമ്മദ് ആശുപത്രിയിലേക്ക്

photo

പഴയങ്ങാടി (കണ്ണൂർ): ഒന്നര വയസുകാരൻ മുഹമ്മദിന് ജീൻതെറാപ്പി നടത്താനുള്ള പതിനെട്ട് കോടി വിലയുള്ള 'സോൾജൻസ്‌മ' മരുന്ന് അമേരിക്കയിൽ നിന്നെത്തി.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ മാരകരോഗം ബാധിച്ച

മാട്ടൂലിലെ റഫീഖ് -മറിയുമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായ മുഹമ്മദിനെ ചികിത്സയ്ക്കായി ഇന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.

മരുന്നു വാങ്ങാൻ സഹായം തേടിയുള്ള അഭ്യർത്ഥന മാദ്ധമങ്ങളിൽ വന്നതോടെ നാടിന്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ കൈയയച്ച് സഹായിക്കുകയായിരുന്നു.

ഓരോ വ്യക്തിയുടെയും രക്തപരിശോധനയുടെ ഫലം അനുസരിച്ചാണ് അപൂർവമരുന്നായ സോൾജൻസ്‌മ തയ്യാറാക്കുന്നത്. നെതർലൻഡ്സിലാണ് രക്തപരിശോധന നടത്തിയത്. മരുന്ന് ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കി നൽകിയിരുന്നു. ഇതുമൂലം ആറുകോടിയോളം രൂപയുടെ അധികബാദ്ധ്യത ഒഴിവായി.

പരിശോധനകൾ പൂർത്തിയായതിനാൽ രണ്ട് ദിവസത്തിനകം മരുന്ന് നൽകുമെന്നാണ് വിവരം. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് മാത്രമാണ് സോൾജൻസ്‌മ മരുന്ന് ഫലപ്രദമാകുന്നത്. സമാന രോഗം ബാധിച്ച മുഹമ്മദിന്റെ സഹോദരി 15 വയസുള്ള അഫ്രക്ക് വ്യത്യസ്തരീതിയിലുള്ള ചികിത്സ അടുത്തയാഴ്ച ആരംഭിക്കുമെന്ന് ചികിത്സ സഹായ കമ്മിറ്റി അറിയിച്ചു.

മെഡിക്കൽ ബോർഡിൽ

മുഹമ്മദിനെ ചികിത്സിക്കുന്ന മെഡിക്കൽ ബോർഡിൽ പീഡിയാട്രിക് ന്യൂറോളജി സീനിയർ സ്പെഷ്യലിസ്റ്റ് സ്മീലു മോഹൻലാൽ, പീഡിയാട്രിക് സർജൻ ഡോ. എബ്രഹാം മാമൻ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഇ.കെ.സുരേഷ് കുമാർ, ന്യൂറോ സർജൻ ഡോ.നൗഫൽ ബഷീർ, ജനിറ്റിക് വിഭാഗം കൺസൾട്ടന്റ് ഡോ. ദിവ്യ പച്ചാട്ട് എന്നിവരാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUHAMMADU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.