റിയാദ്: സൗദിയിൽ സ്കൂളുകളിലും സർവകലാശാലകളിലും പുതിയ അദ്ധ്യായന വർഷം തുടങ്ങാനിരിക്കെ നിയന്ത്രണങ്ങൾ കർക്കശമാക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരെ ക്ലാസ്സിൽ പ്രവേശിപ്പിക്കേണ്ടെന്നും അവരെ ആബ്സറ്റായിട്ട് കണക്കാക്കുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ ശെയ്ഖ് അറിയിച്ചു. ഇവർക്ക് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാം.
വാക്സിൻ എടുക്കാൻ അർഹതയുള്ള 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കാണ് നിയമം ബാധകം. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികളും എത്രയും വേഗം വാക്സിൻ എടുക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അദ്ധ്യാപകരും ഓഫീസ് ജീവനക്കാരും സ്‌കൂളുകളിലെത്തിത്തുടങ്ങി.
കുട്ടികൾ ഉൾപ്പെടെയുള്ളവർ മാസ്‌ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കണം. ക്ലാസിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് ബാധ കണ്ടെത്തിയാൽ ആ ക്ലാസ്സ് 10 ദിവസത്തേക്ക് അടച്ചിടുമെന്നും . സ്‌കൂളിലെ ഒന്നിലേറെ ക്ലാസ്സുകളിൽ ഇതേ രീതിയിൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്കൂൾ പൂർണമായും അടച്ചിടാനാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |