കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപ്പെട്ട് ഏഴ് മരണം
ബെൽജിയം : അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ താലിബാൻ അധികാരം പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ, നിലപാട് കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ. താലിബാന്റെ വാഗ്ദാനങ്ങൾ വിശ്വാസ യോഗ്യമല്ലെന്നും അവരെ അംഗീകരിക്കില്ലെന്നും , ഒരു തരത്തിലുമുള്ള ചർച്ചകൾക്കും തയ്യാറല്ലെന്നും ഇ.യു കമ്മിഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. അഫ്ഗാൻ പൗരന്മാർക്ക് അഭയം നൽകണമെന്നും അതിന് സഹായിക്കുന്ന ഇ.യു രാജ്യങ്ങൾക്ക് ധനസഹായം നൽകും. അടുത്തയാഴ്ച നടക്കുന്ന
ജി-7 ഉച്ചകോടിയിൽ അഫ്ഗാനിലെ പുനരധിവാസ പ്രശ്നം ചർച്ച ചെയ്യും. . അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ ശക്തപ്പെടുത്താൻ 57 ദശലക്ഷം യൂറോ നൽകാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചേക്കും .
അതേസമയം കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് അഫ്ഗാൻ പൗരന്മാർ മരിച്ചു. ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് രാജ്യം വിടാനായി വിമാനത്താവളത്തിന് മുന്നിൽ തിരക്ക് കൂട്ടുന്നത്. രക്ഷാ ദൗത്യം ഈ മാസം അവസാനം വരെ തുടരുമെന്ന് അമേരിക്ക അറിയിച്ചെങ്കിലും ജനങ്ങൾ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കാബൂൾ വിമാനത്താവളത്തിന് അകത്തും പുറത്തുമായുണ്ടായ തിക്കിലും തിരക്കിലും 20 പേരെങ്കിലും മരണപ്പെട്ടെന്ന് നാറ്റോ സഖ്യസേന അറിയിച്ചു. താലിബാൻ ഭീകരരുമായി സംഘർഷം ഒഴിവാക്കാൻ സഖ്യസേന വിമാനത്താവളത്തിൽ മാത്രമായി തമ്പടിച്ചിരിക്കുകയാണഅ.
യു.എസിനെ കുറ്റപ്പെടുത്തി
താലിബാൻ
അതിനിടെ കാബൂൾ വിമാനത്താവളത്തിലെ ക്രമസമാധാന പ്രശ്നത്തിൽ യു.എസിനെ കുറ്റപ്പെടുത്തി താലിബാൻ . രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും , ഇത്രയേറെ സൈനിക ബലവും ആധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ടായിട്ടും കാബൂളിലെ സ്ഥിതി നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ലെന്നും താലിബാൻ വിമർശിച്ചു.കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജർമനിയും തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നല്കി.
ഹെറാത് പ്രവിശ്യയിലെ സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ ഒന്നിച്ചിരിക്കുന്നത് താലിബാൻ വിലക്കിയതായി അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികൾ കുറവായതിനാൽ പ്രത്യേക ക്ലാസ് പ്രായോഗികമല്ല. അതിനാൽ ആയിരക്കണക്കിന് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാമെന്ന് അദ്ധ്യാപകർ കരുതുന്നു.
താലിബാന്റെ പ്രധാന എതിരാളി അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്റഫ് ഘനിയുടെ സഹോദരൻ ഹഷ്മത് ഗനി അഹ്മദ്‌സായ് താലിബാന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. താലിബാൻ നേതാവ് ഖാലിൽ ഉർ റഹ്മാൻ , മതപണ്ഡിതൻ മുഫ്തി മഹ്മൂദ് സാക്കിർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണിത്. ഗ്രാൻഡ് കൗൺസിൽ ഓഫ് കുച്ചിസിന്റെ മേധാവിയാണ് ഹഷ്മത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |