കോളേരി: മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളംമാക്കൽ രാഘവന്റെ മകൻ സജി (50)യാണ് കൊല്ലപ്പെട്ടത്. ഇയാളെ വെട്ടിയ ഓട്ടോ ഡ്രൈവറായ മാങ്ങാട്ട് അഭിലാഷി (35)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവോണദിവസം രാത്രി പത്തരയോടെയാണ് സംഭവം. വൈകിട്ട് ആറരയോടെ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും ചെയ്തിരുന്നു. തുടർന്ന് രാത്രി വീടിന് സമീപത്തെ റോഡിൽ വച്ച് വീണ്ടും വാക്ക് തർക്കമുണ്ടാവുകയും സജിയെ അഭിലാഷ് വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിച്ചു. ബീനയാണ് സജിയുടെ ഭാര്യ. ഏക മകൾ ആതിര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |