തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത്‌സിംഗുമായി ഉപമിച്ച് അപമാനിച്ചു എന്ന വിവാദത്തിൽ പ്രതികരണവുമായി എം.ബി രാജേഷ്. ചരിത്ര വസ്‌തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഭഗത്‌സിംഗിനെ എം.ബി രാജേഷ് വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചു എന്ന് ഡൽഹി പൊലീസിൽ യുവമോർച്ച പരാതി നൽകിയിരുന്നു ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭഗത് സിംഗിന്റെയും വാരിയംകുന്നന്റെയും മരണത്തിൽ സമാനതകൾ ഏറെയുണ്ട്. തന്നെ വെടിവച്ചാൽ മതിയെന്ന് കത്തയച്ച ആളാണ് ഭഗത്‌സിംഗ്. മുന്നിൽനിന്നും വെടിവയ്‌ക്കണം എന്ന് പറഞ്ഞയാളാണ് വാരിയംകുന്നൻ.ചരിത്ര വസ്‌തുതകൾ പറഞ്ഞതിന് താൻ എന്തിന് മാപ്പ് പറയണമെന്നും വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും എം.ബി രാജേഷ് പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗൺസിൽ മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്‌മരണ പരിപാടിയിലാണ് മതനിരപേക്ഷത ഉയർത്തിപ്പിടിച്ചയാളാണ് വാരിയംകുന്നനെന്നും രക്തസാക്ഷിത്വം ചോദിച്ച് വാങ്ങിയ അദ്ദേഹം ഭഗത്‌സിംഗിന് തുല്യനാണെന്നും എം.ബി രാജേഷ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |