നാരങ്ങാനം: കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്തതിനു പിന്നാലെയുണ്ടായ തലവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുംപാറ പുതുപ്പറമ്പിൽ (പൂവാലുകുന്നേൽ) ഗോപാലകൃഷ്ണൻ നായരുടെ മകൻ ജിനു ജി.കുമാറിന്റെ ഭാര്യ ദിവ്യ ആർ.നായർ (38) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് നാരങ്ങാനം കല്ലേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത്. വീട്ടിലെത്തി കുറെ കഴിഞ്ഞപ്പോൾ കലശലായ തലവേദന തുടങ്ങി. ആരോഗ്യ കേന്ദ്രത്തിൽ അറിയിച്ചതിനെ തുടർന്ന് തിരികെ വിളിച്ച് പരിശോധിച്ച് ചില മരുന്നുകൾ നൽകിയെങ്കിലും കടുത്ത വേദനയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് തലച്ചോറിൽ നാല് ഓപ്പറേഷൻ ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയെങ്കിലും തലച്ചോറിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്ന ദിവ്യ ഇന്നലെയാണ് മരിച്ചത്. ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കും.സംസ്‌കാരം പിന്നീട്. മകൾ: ദക്ഷിണ ജി.നായർ. കോന്നി ളാക്കൂർ ദിവ്യാ സദനത്തിൽ രവീന്ദ്രൻ നായരുടെയും സുശീലയുടെയും മകളാണ് ദിവ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |