ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺസിംഗിന്റെ അന്തിമ സംസ്കാരചടങ്ങിനിടെ ബി.ജെ.പി ദേശീയപതാകയെ അപമാനിച്ചതായി ആരോപണം. മൃതദേഹത്തിൽ ദേശീയപതാകയ്ക്ക് മുകളിലായി ബി.ജെ.പി പ്രവർത്തകർ ബി.ജെ.പി പതാക പുതപ്പിച്ചതാണ് വിവാദത്തിന് കാരണം.
പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ ദേശീയപതാക ഭാഗികമായി മറഞ്ഞിരുന്നു. ശശി തരൂർ എം.പി ഉൾപ്പടെയുള്ളവർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് വർണവും അശോക ചക്രവും കാണുന്ന രീതിയിൽവേണം ദേശീയപതാക പ്രദർശിപ്പിക്കേണ്ടത്. ഇത് ലംഘിക്കുന്നത് മൂന്നു വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |