അന്റാർട്ടിക്ക : 4 മാസത്തിലേറെ നീണ്ടുനിന്ന രാത്രികാലത്തിന് വിരാമമിട്ട് അന്റാർട്ടിക്കയിൽ വീണ്ടും പുതുപുലരി. ഇതോടെ കഴിഞ്ഞ നവംബറിൽ ഇവിടെ നിന്ന് മടങ്ങിപ്പോയ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങളിലെ ഗവേഷകർ തിരികയെത്തും.
ശീതകാലത്ത് നാലോ അഞ്ചോ മാസം നീണ്ടുനിൽക്കുന്ന രാത്രികാലം ആരംഭിക്കുന്നതോടെ 24 മണിക്കൂറും അന്റാർട്ടിക്കയിൽ ഇരുട്ടായിരിക്കും. ഈ സമയത്ത് താപനില വളരെ താഴുന്നതിനാൽ ഗവേഷകർ മടങ്ങുകയും പിന്നീട് വേനൽക്കാലമാകുന്നതോടെ തിരികെയെത്തുകയും ചെയ്യുന്നു.
ദീർഘകാലം സൂര്യപ്രകാശമില്ലാത്ത സ്ഥലത്ത് തങ്ങുന്നതിൽ ശരീരത്തിലുണ്ടാകുന്ന പ്രതികരണത്തെ കുറിച്ചുള്ള പഠനങ്ങൾ ബഹിരാകാശയാത്രാഗവേഷണങ്ങളിൽ ഏറെ പ്രയോജനം ചെയ്യും.ഇത്തരം ഗവേഷണങ്ങൾക്കായി യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ശാസ്ത്രജ്ഞർ നിലവിൽ അന്റാർട്ടിക്കയിലുണ്ട്. വേനൽ, ശിശിരം തുടങ്ങി രണ്ട് കാലങ്ങൾ മാത്രമുള്ള ഇവിടെ ഓരോ കാലവും നാല് മുതൽ ആറ് മാസത്തോളം നീളും. വേനൽക്കാലത്ത് സൂര്യപ്രകാശം ആവോളെ ലഭിക്കുമെങ്കിലും താപനില എപ്പോളും കുറവായിരിക്കും.ശിശിരത്തിൽ മൈനസ് 34 ഡിഗ്രി സെൽഷ്യസ് ആണ് ശരാശരി താപനില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |