കൊച്ചി: യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫിസർ ലിസിമോളുടെയും മകൻ ജിതിൻ (29) ആണ് മരിച്ചത്. റിസോർട്ടിലായിരുന്നു താമസം.
മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മക്കൾ രാത്രി മൂന്ന് മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു കരഞ്ഞു. പുലർച്ചെ ഇവിടെയെത്തിയ പത്രവിതരണക്കാരനാണ് മൃതദേഹം കണ്ടത്. ജിതിന് ഗോവയിൽ ബിസിനസ് ആണ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് നാട്ടിലെത്തിയത്.
റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീന ആണ് ജിതിന്റെ ഭാര്യ.ജോലി സംബന്ധമായ ആവശ്യത്തിന് ക്രിസ്റ്റീന ബംഗളൂരുവിൽ പോയിരിക്കുകയായിരുന്നു. കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജിതിൻ റിസോർട്ടിൽ താമസിച്ചത്.
പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കൾക്കൊപ്പം വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിതിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |