ഹോങ്കോംഗ്: ഹോംങ്കോംഗിൽ പുതിയ സിനിമാ സെൻസർഷിപ്പ് നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി ചൈന. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി എന്ന പ്രഖ്യാപനത്തോടെയാണ് ചൈനയുടെ അധീനതിയിലുള്ള ഹോങ്കോംഗ് ഭരണകൂടം പുതിയ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.ദേശീയ സുരക്ഷാ നിയമത്തെ അടിസ്ഥാനമാക്കിയാണ് നിയമങ്ങൾ നടപ്പാക്കിയിരിക്കുന്നതെന്നാണ് ചൈനയുടെ ഭാഷ്യം.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന തരത്തിലുള്ള കണ്ടന്റുകൾ സെന്‍ൻസർ ചെയ്യും - ഹോങ്കോംഗ് വാണിജ്യ വകുപ്പ് സെക്രട്ടറി എഡ്വേഡ്.യു പറഞ്ഞു.
നേരത്തെയിറങ്ങിയ സിനിമകളും അധികൃതർ പരിശോധിക്കും. രാജ്യസുരക്ഷയ്ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാൽ സിനിമയുടെ ലൈസൻസ് റദ്ദാക്കും.
സെൻസർഷിപ്പ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് വർഷം തടവും 1 ദശലക്ഷം ഹോങ്കോംഗ് ഡോളർ (95,34,997 രൂപ) പിഴയും ഏർപ്പെടുത്തും. രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്ന സിനിമകൾക്ക് വിലക്കേർപ്പെടുത്തും.
2019ലെ ഹോങ്കോംഗ് ജനാധിപത്യ പ്രക്ഷോഭങ്ങളെ കുറിച്ചുള്ള സിനിമകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നത് ചൈന തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെൻസർഷിപ്പ് നിയമങ്ങൾ കർശനമാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |