കണ്ണൂർ: മര ഉരുപ്പടികൾ മോഷ്ടിച്ച വിവരം പൊലീസിൽ അറിയിച്ചതിന്റെ പകയിൽ ചക്കരക്കൽ പ്രശാന്തി നിവാസിൽ ഇ. പ്രജീഷിനെ (33) കൊലപ്പെടുത്തി ചാക്കിൽക്കെട്ടി കനാലിൽ തള്ളിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മുഖ്യപ്രതി മിടാവിലോട് കൊല്ലറോത്ത് വീട്ടിൽ അബ്ദുൾഷുക്കൂറിനായി അന്വേഷണ സംഘം ആന്ധ്രയിലേക്ക് പോകും. സംഭവത്തിനു ശേഷം പ്രതി സംസ്ഥാനം വിട്ടതായാണ് സൂചന.
പ്രജീഷും പ്രശാന്തനും മരം മോഷണക്കേസിലെ പ്രതിയായ അബ്ദുൾഷുക്കൂറും മരപ്പണിക്കാരും സുഹൃത്തുക്കളുമാണ്. ചക്കരക്കല്ലിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനായി കൊണ്ടുവന്ന മര ഉരുപ്പടികൾ മോഷ്ടിച്ച സംഭവത്തിലെ സാക്ഷിയായ പ്രജീഷിനെ പ്രശാന്തനും ഷുക്കൂറും ചേർന്ന് കൊലപ്പെടുത്തി ചാക്കിൽകെട്ടി കനാലിൽ തള്ളുകയായിരുന്നു. സംഭവത്തിൽ പ്രശാന്തനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |