SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.12 PM IST

മുസഫർ നഗർ കലാപകേസുകൾ പിൻവലിച്ച്​ യു.പി സർക്കാർ, അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ

sc

ന്യൂഡൽഹി: 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത, ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന 77 കേസുകൾ ഒരു കാരണവും കാണിക്കാതെ ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചതായി അമിക്കസ് ക്യൂറി സുപ്രീംകോടതിയിൽ അറിയിച്ചു. കലാപത്തിൽ ആകെ 510 കേസുകളാണ് എടുത്തതെന്നും 6,869 പ്രതികളുണ്ടെന്നും സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷക സ്‌നേഹ കലിത കോടതിയെ അറിയിച്ചു.

510 കേസുകളിൽ 175 എണ്ണത്തിൽ കുറ്റപത്രവും 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു.

170 കേസുകൾ റദ്ദാക്കി. തുടർന്നാണ് 77 കേസുകൾ സി.ആർ.പി.സിയിലെ 321ാം വകുപ്പ് പ്രകാരം പിൻവലിച്ചതായി സർക്കാർ അറിയിച്ചത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിൽ ഒരു കാരണവും ചൂണ്ടിക്കാണിച്ചിട്ടില്ല. ഭൂരിഭാഗവും ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കൊള്ള പോലുള്ള കുറ്റങ്ങളാണ്. ഇങ്ങനെ പിൻവലിച്ച 77 കേസുകൾ ഹൈക്കോടതി പുനരവലോകനം ചെയ്യേണ്ടതുണ്ട് എന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.