SignIn
Kerala Kaumudi Online
Thursday, 25 April 2024 10.10 AM IST

വന്ധ്യംകരണം വഴിപാടായി പെരുകി തെരുവിൽ നായ്ക്കൾ

dog

കോഴിക്കോട്: നായ്ക്കളുടെ വന്ധ്യംകരണം മന്ദഗതിയിലായതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ്ക്കൾ പെറ്റുപെരുകുന്നു. മൃഗസംരംക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി കാര്യക്ഷമമല്ലാത്തതാണ് തെരുവ് നായ്ക്കൾ പെരുകാൻ ഇടയായത്. കൊവിഡ് പശ്ചാത്തലത്തിൽ എ.ബി.സി പദ്ധതിക്ക് പരിഗണന കുറഞ്ഞതും നായ്ക്കൾക്ക് 'ആനന്ദകാലമായി '. തെരുവിൽ നായകൾ പെറ്റുപെരുകുന്നത് നഗരത്തിലെത്തുന്നവർക്ക് ഭീഷണിയായിട്ടുണ്ട്. മാലിന്യം തിന്ന് അലഞ്ഞുതിരിയുന്ന നായ്ക്കൾ കാൽനട- വാഹന യാത്രക്കാർക്ക് നേരെ കുരച്ചുചാടുകയാണ്.

ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി ആരംഭിച്ചപ്പോഴുള്ളതിനേക്കാൾ തെരുവ് നായകളുടെ എണ്ണം കൂടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജില്ലയിൽ രണ്ടുവർഷം മുമ്പ് 13, 500 തെരുവ് നായകളാണ് ഉണ്ടായിരുന്നത്. ഇന്നത് 20,000ത്തിന് അടുത്തെത്തി. പദ്ധതി ഇടവേളയില്ലാതെ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ പ്രതീക്ഷിച്ച ഫലം ലഭിക്കില്ലെന്നാണ് മൃഗ ഡോക്ടർമാർ പറയുന്നത്.

രണ്ട് വർഷമായി ജില്ലയിൽ എത്ര നായകളെ വന്ധ്യംകരണം നടത്തിയെന്ന് പറയാൻ അധികൃതർക്ക് കഴിയുന്നില്ല. കോഴിക്കോട് പൂളക്കടവിലാണ് കോടികൾ മുടക്കി കോർപ്പറേഷൻ

എ.ബി.സി ആശുപത്രി ആരംഭിച്ചത്. ആദ്യ നാല് മാസം ആയിരത്തിലധികം നായകളെ വന്ധ്യംകരിച്ചിരുന്നു. കഴിഞ്ഞ ലോക്ക് ഡൗണിൽ താത്ക്കാലികമായി നിർത്തിവെച്ച വന്ധ്യംകരണം പദ്ധതി പുനരാരംഭിച്ചെങ്കിലും വേണ്ടത്ര ഫലം കാണാത്തതാണ് നായ്ക്കൾ പെരുകാൻ കാരണമായത്. അതേസമയം കോർപ്പറേഷൻ പരിധിയിൽ 7000ത്തോളം നായകളെ വന്ധ്യംകരിച്ചുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ പദ്ധതി നിലച്ച മട്ടാണ്. ബാലുശ്ളേരിയിൽ എ.ബി.സി പദ്ധതി സജീവമാക്കാനുളള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്.

കൊവിഡ് മൂലം ഡോക്ടർമാരുൾപ്പെടെ ജീവനക്കാർ കുറഞ്ഞതാണ് പദ്ധതി മന്ദഗതിയിലാകാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.

'' കോർപ്പറേഷൻ പരിധിയിൽ വന്ധീകരണം നടക്കുന്നുണ്ട്. ഇതിനകം 7000ത്തോളം നായകളെ വന്ധ്യംകരിച്ചു. 2 വർഷം കഴിഞ്ഞാൽ കോർപ്പറേഷൻ പരിധിയിലെ മുഴുവൻ നായകളെയും വന്ധ്യംകരണം നടത്താൻ കഴിയും. പദ്ധതി നിലച്ച സ്ഥലങ്ങളിൽ വീണ്ടും സജീവമാക്കാൻ തയ്യാറെടുക്കുകയാണ് ജില്ലാപഞ്ചായത്ത്.

' ഡോ.കെ.കെ ബേബി, ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.