കൊടുങ്ങല്ലൂർ: വലിയൊരു സമൂഹത്തെ തന്റെ വിശ്വാസ പാരമ്പര്യത്തിന്റെ അടിത്തറയിൽ സുരക്ഷിതമായി സംരക്ഷിക്കാൻ കഴിഞ്ഞ സമൂഹമാണ് ക്‌നാനായ സമുദായമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ക്‌നാനായ സമുദായത്തിന്റെ ചരിത്രം വിശദീകരിക്കുന്ന പൈതൃക സ്മാരകം കോട്ടപ്പുറം കായലോരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യാവസായിക വ്യാപാര രംഗത്ത് മികച്ച പ്രവർത്തനമാണ് ഈ സമുദായത്തിന്റേത്. ക്‌നാനായ സമുദായത്തിലെ 400 ഓളം പേരടങ്ങുന്ന 72 കുടുംബങ്ങൾ എ.ഡി. 345ൽ കൊടുങ്ങല്ലൂർ തുറമുഖത്ത് കുടിയേറി താമസിച്ചതുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ ഭാഗമായിട്ടാണ് മ്യൂസിയം തുറന്നത്. 10 സെന്റ് സ്ഥലത്താണ് 1,000 ചതുരശ്ര അടി വിസ്തീർണമുള്ള മ്യൂസിയം സ്ഥാപിച്ചത്. മ്യൂസിയത്തിൽ ചരിത്ര വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും സന്ദർശിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മെത്രാപ്പോലിത്ത കുറിയാക്കോസ് മാർ സേവറിയോസ് അദ്ധ്യക്ഷനായി. മുൻ സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് മുഖ്യാതിഥിയായി. വി.ആർ. സുനിൽകുമാർ എം.എൽ.എ സ്മരണിക പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, സമുദായ സെക്രട്ടറി എബ്രഹാം തോട്ടത്തിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |