SignIn
Kerala Kaumudi Online
Thursday, 25 April 2024 5.35 PM IST

കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം: സമഗ്ര പാക്കേജും സ്ക്വാഡുമായി ദുരന്ത നിവാരണ അതോറിറ്റി

disaster-plan

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്, കാലാവസ്ഥാ വ്യതിയാനത്തിനും ദുരന്തനിവാരണത്തിനും സമഗ്രമായ പാക്കേജുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. പ്രളയം, വരൾച്ച, വെള്ളക്കെട്ട്, ഉയർന്ന താപനില തടയൽ, നദീതട- മറ്റ് ജലാശയങ്ങളുടെ സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, കാർഷിക മേഖലയുടെ സംരക്ഷണം എന്നിവയാണ് ഉൾപ്പെടുത്തുക.

ദുരന്ത നിവാരണ സംവിധാനങ്ങളെ ഏകോപിപ്പിക്കാൻ, സ്‌ക്വാഡ് പ്രവർത്തനം കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ സംവിധാനമുണ്ടാകും. അടിയന്തര സാഹചര്യത്തിൽ ദുരന്ത മുന്നൊരുക്ക സംവിധാനവും സജ്ജീകരിക്കും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷൻ എന്നിവിടങ്ങളിൽ ദുരന്തനിവാരണത്തിന് കൃത്യമായ വിവരശേഖരണം നടത്താനും സംവിധാനം ഒരുക്കും. എമർജൻസി റെസ്‌പോൺസ് ടീമിനെ (ഇ.ആർ.ടി) കൂടുതൽ കാര്യക്ഷമമാക്കി ദുരന്തസാദ്ധ്യതകളെ കണ്ടറിയാനും സംവിധാനമൊരുക്കും.

യുണൈറ്റഡ് നേഷൻസിന്റെ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് ആറാം അസെസ്‌മെന്റ് റിപ്പോർട്ട് പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും പ്ലാനിംഗ് ഓഫീസും ചേർന്ന് തദ്ദേശ സ്ഥാപങ്ങളിലെ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും 'കാലാവസ്ഥാ വ്യതിയാനവും ദുരന്ത നിവാരണവും എന്ന വിഷയത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചത്. ഇതിലാണ് പദ്ധതിയുടെ ഏകദേശ രൂപരേഖ തയ്യാറാക്കിയത്.
പുഴകളും സമുദ്രതീരവുമേറെയുള്ള ജില്ലയിൽ സ്ഥിതിഗതി വിലയിരുത്താൻ പ്രാദേശിക തലത്തിൽ പ്രവർത്തനം വിപുലപ്പെടുത്തും. പ്രളയം, വരൾച്ച എന്നിവ സംഭവിക്കുന്ന സാഹചര്യം തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പൊതുജനങ്ങളെ ഉൾപ്പെടുത്തി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. മഴ പെയ്താൽ വെള്ളം ഉയരുന്ന പ്രദേശങ്ങളുടെ വിവരശേഖരണവും നടത്തും.

പദ്ധതിയുടെ പരിശീലന ഉദ്ഘാടനം കളക്ടർ ഹരിത വി കുമാർ നിർവഹിച്ചു. പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീലത, കെ.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.വി സജീവ്, എൽ.എസ്.ജി.ഡി.എം പ്ലാൻ കോർഡിനേറ്റർ നൗഷബ നാസ്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഐ.ജെ മധുസൂദനൻ, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി തുടങ്ങിയവർ പങ്കെടുത്തു.

മറികടക്കാൻ ശാസ്ത്രീയ പഠനരീതി

പ്രളയം, മറ്റ് ദുരന്ത സാഹചര്യം ഉണ്ടായതിനാൽ ശാസ്ത്രീയമായ പഠനരീതി ആവിഷ്‌കരിക്കും

പ്രളയ ഭൂപടം തദ്ദേശ സ്ഥാപനങ്ങൾ രൂപപ്പെടുത്തണം

2018 ലെ പ്രളയം ബാധിച്ച പ്രദേശങ്ങളുടെ ഭൂപടം തദ്ദേശ സ്ഥാപനങ്ങൾ ഓരോ വർഷവും വിശകലനം നടത്തി നിർദ്ദേശം നൽകും.

കൃഷിയിടങ്ങളിൽ വരൾച്ച ഉണ്ടാകുന്ന സാഹചര്യം കണ്ടറിഞ്ഞ് തരണം ചെയ്യാൻ വാർഡ് തലത്തിൽ സജ്ജീകരണം. ആഗോളതാപനം തടയാൻ തദ്ദേശ സ്ഥാപനങ്ങൾ രൂപരേഖ തയ്യാറാക്കും

അനധികൃതമായ ക്വാറികൾ, മണ്ണെടുപ്പ് എന്നിവ പരിശോധിക്കാൻ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സ്‌ക്വാഡ് കുടുംബശ്രീ പ്രവർത്തകർ, എൻ.എസ്.എസ്, എൻ.സി.സി പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ദുരന്തനിവാരണ പ്രവർത്തനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DISASTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.