ന്യൂഡൽഹി :കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ഏഴുദിവസം ക്വാറൻറൈൻ ഏർപ്പെടുത്താനൊരുങ്ങി കർണാടക. വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുമായി കൂടുതൽ മലയാളികൾ പിടിയിലായ സാഹചര്യത്തിലാണിത്. കേരളത്തിലെ കൊവിഡ് കേസുകളിലെ വർദ്ധനവും കണക്കിലെടുത്ത് ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലാക്കണമെന്ന് വിദഗ്ദ്ധ സമിതി സർക്കാരിന് ശുപാർശ നൽകി.
ക്വാറന്റൈന് ശേഷം പരിശോധന നടത്തി നെഗറ്റീവ് ആകുന്നത് വരെ സർക്കാർ കേന്ദ്രങ്ങളിൽ തുടരണം. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. എന്നാൽ സർട്ടിഫിക്കറ്റ് ഉള്ളവരും ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആകുന്നുണ്ട്. ഇതാണ് ആശങ്കക്ക് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |