ന്യൂഡൽഹി: ദേശീയ പെൻഷൻ പദ്ധതിക്ക് (എൻ.പി.എസ്) കീഴിൽ പൊതുമേഖലാ ബാങ്ക് ജീവനക്കാർക്കുള്ള കുടുംബ പെൻഷൻ വർദ്ധിപ്പിക്കാനുള്ള ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ശുപാർശ ധനമന്ത്രാലയം അംഗീകരിച്ചു. എൻ.പി.എസ് തൊഴിലുടമ വിഹിതവും വർദ്ധിപ്പിച്ചു.
മരിച്ച ബാങ്ക് ജീവനക്കാരുടെ കുടുംബത്തിന് പരമാവധി പെൻഷനായി നിശ്ചയിച്ചിരുന്ന 9,284 രൂപയുടെ പരിധി ഒഴിവാക്കി അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമെന്ന പുതിയ മാനദണ്ഡം നടപ്പിലാക്കിയതായി ധനകാര്യ സെക്രട്ടറി ദേബാശിശ് പാണ്ഡെ അറിയിച്ചു. ഇതുവഴി കുടുംബ പെൻഷനിൽ 30,000 - 35,000 രൂപ വരെ വർദ്ധനവുണ്ടാകും. ജീവനക്കാരുടെ എൻ.പി.എസിൽ തൊഴിലുടമയുടെ വിഹിതം നിലവിലെ 10 ശതമാനത്തിൽ നിന്ന് 14 ശതമാനമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |