SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.37 PM IST

വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ധനസഹായം അനുവദിച്ചു

c

തിരുവനന്തപുരം: 2019 പ്രളയത്തെ തുടർന്ന് മലപ്പുറം, പോത്തുകല്ല്, കവളപ്പാറയിൽ എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപെട്ടവർക്കും അപകടഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനും 26 കുടുംബങ്ങൾക്ക് വസ്തുവാങ്ങി വീടുവക്കുന്നതിന് ധനസഹായമായി 2.60 കോടി രൂപ സർക്കാർ അനുവദിച്ച് ഉത്തരവായി. വീട് നിർമ്മിക്കുന്നതിന് നാല് ലക്ഷം വീതവും ഭൂമി വാങ്ങുന്നതിന് ആറുലക്ഷം രൂപ വീതവും അടക്കം ഓരോകുടുംബത്തിനും 10 ലക്ഷം രൂപ വച്ച് നൽകാനാണ് 2.60 കോടി രൂപ അനുവദിച്ച് ഉത്തരവായത്.ദുരന്തമുണ്ടായി രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് 26 കുടുംബങ്ങൾക്ക് ധനസഹായം ലഭിക്കുന്നത്.ഇക്കഴിഞ്ഞ നിയസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചിരുന്നു. ടി. സിദ്ദിഖ് എം.എൽ.എയാണ് വിഷയം അവതരിപ്പിച്ചത്.പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇക്കാര്യത്തിൽ ഇടപെട്ടു.സർക്കാർ അനാസ്ഥ സഭയിൽ കൊണ്ടുവന്ന് ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞതിൽ പ്രതിപക്ഷത്തിന് അഭിമാനവും ചാരിതാർത്ഥ്യവുമുണ്ടെന്ന് വി.ഡി. സതീശൻ അറിയിച്ചു.2019 ആഗസ്റ്റ് എട്ടിനായിരുന്നു കവളപ്പാറയിലെ ഉരുൾപൊട്ടൽ ദുരന്തം. 59 പേർ മരണപ്പെടുകയും 44 വീടുകൾ ഒലിച്ചു പോകുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEEDU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.