ഗുരുവായൂർ: വാദ്യകലാകാരന്മാരുമായി ബന്ധപ്പെട്ട് ജാതിയുടെ പേരിൽ വിവാദങ്ങളേറെയുണ്ടായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചരിത്രത്തിലാദ്യമായി ഒരു പിന്നാക്ക വിഭാഗക്കാരന് തകിൽ വാദ്യക്കാരനായി നിയമനം. പട്ടികജാതിക്കാരനായ എരുമപ്പെട്ടി കരിയന്നൂർ മേലേപുരയ്ക്കൽ സതീഷിനാണ് തകിൽ വാദ്യക്കാരനായി നിയമനം ലഭിച്ചത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡാണ് നിയമനം നൽകിയത്. റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനമാണ് സതീഷിന്. ഒന്നാം റാങ്കുകാരൻ വാദ്യ വിദ്യാലയത്തിലെ ജോലി തിരഞ്ഞടുത്തതോടെ സതീഷിനെ ക്ഷേത്രത്തിലെ തകിൽ വാദകനായി നിയമിച്ച് ഉത്തരവിറങ്ങി. ദേവസ്വത്തിലെ നിയമനങ്ങളെല്ലാം റിക്രൂട്ട്‌മെന്റ് ബോർഡിന് വിട്ടതും നിയമനങ്ങളിൽ സംവരണ തത്ത്വം പാലിച്ചതുമെല്ലാം സതീഷിന് തുണയാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |