തിരുവനന്തപുരം: കേരളത്തിന്റെ പാൽപ്പൊടി നിർമ്മാണ ഫാക്‌ടറി ഒരു വർഷത്തിനകം യാഥാർത്ഥ്യമാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിർമ്മിക്കുന്ന സെന്റർ ഒഫ് എക്‌സലൻസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. മിൽമയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാക്‌ടറി പ്രവർത്തനം തുടങ്ങുന്നതോടെ മിച്ചം വരുന്ന പാൽ കേരളത്തിൽത്തന്നെ പാൽപ്പൊടിയാക്കാൻ കഴിയും. നിലവിൽ ബാക്കിയാകുന്ന പാൽ മിൽമ മറ്റു സംസ്ഥാനങ്ങളിൽക്കൊണ്ടുപോയി പാൽപ്പൊടിയാക്കുകയാണ് ചെയ്യുന്നത്. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വ്യവസായം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പനീർ യൂണിറ്റിനും മിൽമ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെയും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഹൈ എൻഡ് അൾട്രാ സൗണ്ട് മെഷീനിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |