പാലക്കാട്: ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യവരവ്, മയക്കുമരുന്ന് വിൽപ്പന എന്നിവ തടയുന്നതിനായി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റു ചെയ്തത് 115 പേരെ. ജൂലായ് 24 മുതൽ ആഗസ്ത് 23 വരെയായിരുന്നു പരിശോധന നടന്നത്. ഇക്കാലയളവിൽ ആകെ 295 കേസ് രജിസ്റ്റർ ചെയ്തു.
കൂടാതെ 173 അബ്കാരി കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തു. നാലു വാഹനവും കണ്ടുകെട്ടി.
കഞ്ചാവ്, മയക്കുമരുന്ന് എന്നിവ കൈവശം വച്ചതിനും കടത്തിയതിനും 16 കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തു. അനധികൃത പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 206 കോപ്റ്റ കേസും രജിസ്റ്റർ ചെയ്തു.
ഡ്രൈവിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിലും അതിർത്തി മേഖലകളിലും കള്ള് ഉത്പാദനകേന്ദ്രങ്ങളിലും ശക്തമായ പരിശോധനയാണ് നടന്നത്. ഒരു എക്സൈസ് സി.ഐയുടെ മേൽനോട്ടത്തിൽ ഓരോ വീതം എക്‌സൈസ് ഇൻസ്‌പെക്ടർ, പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ, ഒരു എക്‌സൈസ് ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |