കൊച്ചി: ജില്ലയിലെ ജലാശയങ്ങൾ സംരക്ഷിക്കാൻ വിവിധ വകുപ്പുകൾ സംയുക്ത പരിശോധനകൾ നടത്താൻ മാലിന്യ നിർമാർജന അവലോകന യോഗം തീരുമാനിച്ചു.കനാലുകൾ, തോടുകൾ എന്നിവയിൽ മാലിന്യം തള്ളുന്നത് തടയാൻ പൊലീസ്, കോർപ്പറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ എന്നീ വകുപ്പുകൾ പരിശോധനാ സംഘം രൂപീകരിക്കും.കനാലുകളിലായി 70 മലിനീകരണ സ്രോതസുകൾ കണ്ടെത്തി. ബ്രഹ്മപുരത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് തടയും.കടമ്പ്രയാർ, ചിത്രപ്പുഴ, കോണത്തുപുഴ ജലാശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ റിപ്പോർട്ടുകൾ തയാറാക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ നിയമലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |