തൃശൂർ: ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രത്തിന്റെ 25ാമത് ജന്മാഷ്ടമി പുരസ്‌കാരം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക് ആർട്ടിസ്റ്റ് നമ്പൂതിരി സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര മന്ത്രി വി. മുരളീധരൻ പുരസ്‌കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആചാര്യന്മാരുടെ അഭാവമാണ് മലയാളികൾ ഇന്ന് നേരിടുന്ന ഗുരുതര പ്രശ്‌നമെന്നും മാതൃകയാക്കാവുന്ന വ്യക്തികൾ ഇല്ലാതാകുന്ന സാഹചര്യത്തിൽ കഥകളിക്കായി സ്വജീവിതം സമർപ്പിച്ച ഗോപി ആശാനെ പോലെയുള്ളവരാണ് പുതുതലമുറയ്ക്കുള്ള മാതൃകകളും വഴികാട്ടികളെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.
കഥകളിയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ച അതുല്യ കലാകാരനാണ് കലാമണ്ഡലം ഗോപിയെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ജന്മാഷ്ടമി പുരസ്‌കാരം സമർപ്പിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ധന്യമായ മുഹൂർത്തമാണെന്നും ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞു. ശ്രീകൃഷ്ണ ഭക്തനായ ഗോപി ആശാന് പുരസ്‌കാരം സമർപ്പിക്കുന്നത് സാംസ്‌കാരിക കേരളത്തിന് ഏറെ ആഹ്ലാദം പകരുന്നതാണെന്ന് പി. ചിത്രൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. പാറമേക്കാവ് വിദ്യാമന്ദിറിൽ നടന്ന ചടങ്ങിൽ ഗോപി ആശാൻ മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |