നിലമ്പൂർ: വിതരണ പൈപ്പിലെ തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് നിലമ്പൂർ ടൗണിൽ വീണ്ടും കുടിവെള്ളം പാഴായി. ചെട്ടിയങ്ങാടിയിലെ പ്രധാന ജംഗ്ഷനിലാണ് വെള്ളം പാഴായത്. പൈപ്പിലെ തകരാർ കാരണം വീട്ടിക്കുത്ത് റോഡിലെ കുടിവെള്ള വിതരണം രണ്ടാഴ്ചയായി മുടങ്ങിക്കിടക്കുകയാണ്. വീട്ടിക്കുത്ത് റോഡിൽ പി.ജി ആശുപത്രി വരെയുള്ള ഭാഗങ്ങളിൽ ജലവിതരണം മുടങ്ങി.കെ.എൻ.ജി റോഡിൽ ജംഗ്ഷനിൽ പൈപ്പ് പൊട്ടിയത് ഇതുവരെ നന്നാക്കിയിട്ടുമില്ല. തകരാർ പരിഹരിക്കണമെങ്കിൽ പി.ഡബ്ള്യൂ.ഡിയുടെ അനുമതി വേണമെന്നും ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു.രണ്ടു വകുപ്പുകളുടെയും നടപടികൾ വൈകുന്നതിനാൽ നിരവധി കച്ചവടക്കാരാണ് ദുരിതത്തിലായത്. പൈപ്പ് തകരാറിലായതോടെ വാൽവ് അടച്ചതിനാലാണ് കുടിവെള്ള വിതരണം മുടങ്ങിയത്. ഇത് തുറന്നതോടെ വീണ്ടും ജംഗ്ഷനിൽ വെള്ളം പാഴായിപ്. തുടർന്ന് അധികൃതർ വീണ്ടും വാൽവടച്ചു. തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം എന്ന് പുനരാരംഭിക്കുമെന്നറിയാതെ വിഷമത്തിലാണ്
വ്യാപാരികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |