SignIn
Kerala Kaumudi Online
Friday, 19 April 2024 8.15 PM IST

മാമം പാലത്തിന്റെ കൈവരി വാഹനമിടിച്ച് തകർന്ന് ആറുമാസമായിട്ടും നടപടിയില്ല

aug26b

ആറ്റിങ്ങൽ: പല കാരണങ്ങളാൽ മാമം പാലത്തിന്റെ കൈവരി തകരുന്നതും വിവാദങ്ങൾക്ക് പിന്നാലെ കൈവരി നവീകരിക്കുന്നതും പതിവാണ്. എന്നാൽ ആറുമാസം മുൻപ് വാഹനമിടിച്ച് മാമം പാലത്തിന്റെ കൈവരി അപകടാവസ്ഥയിലായിരിക്കുകയാണ്. അപകട സാദ്ധ്യതയേറിയ പാലമായിട്ടും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ കൈവരി ശരിയാക്കുന്നില്ലെന്നാണ് നിലവിലെ പരാതി. പാലത്തിന് താഴെക്കൂടി ഒഴുകുന്ന മാമം നദിയിൽ ഇപ്പോൾ ജലനിരപ്പ് കൂടുതലാണ്. ഇതും ആശങ്കയുണ്ടാക്കുന്നുണ്ട്. തിരുവനന്തപുരം ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്ക് വന്ന കാർ നിയന്ത്രണംവിട്ട് പാലത്തിന്റെ പടിഞ്ഞാറുവശത്തെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൈവരി തകരുകയും ബലക്ഷയമുണ്ടാവുകയും ചെയ്തിരുന്നു. നിലവിൽ ഇത്തരത്തിൽ മറ്റൊരു അപകടമുണ്ടായാൽ പാടെ തകരുന്ന അവസ്ഥയിലാണ് പാലത്തിന്റെ കൈവരി. അപകടത്തിൽപെട്ട വാഹനം ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൈവരി നന്നാക്കാനുള്ള തുക പൊതുമരാമത്ത് വകുപ്പ് ഈടാക്കിയ ശേഷമാണ് വാഹനം വിട്ടുകൊടുത്തത്. എന്നാൽ സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും പാലത്തിന്റെ കൈവരി നന്നാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.

അപകടങ്ങളേറെ

2015 നവംബറിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നദിയിൽ വീണ് അപകടമുണ്ടായിരുന്നു. ഈ അപകടത്തിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2017 ജൂണിൽ തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ ടൂറിസ്റ്റ് ബസ്സ് പാലത്തിന് സമീപം തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കണ്ടയ്‌നർ ലോറി നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. 2018 നവംബറിൽ ഗ്യാസ് സിലിണ്ടറുകളുമായി എറണാകുളത്ത് നിന്നുവന്ന ലോറി പാലത്തിന്റെ സ്ലാബുകൾ തകർത്ത് കൈവരിയിൽ ഇടിച്ചുനിന്നു. ടയറുകൾ നടപ്പാതയിലെകുഴിയിലായതിനാലാണ് വാഹനം നദിയിൽ പതിക്കാതെ രക്ഷപ്പെട്ടത്.

 അപകട കാരണം

വാഹനങ്ങൾ തിരുവനന്തപുരം ഭാഗത്തുനിന്ന് വരുമ്പോൾ പാലമൂട് കഴിഞ്ഞാൽ ഇറക്കമാണ്. ഇവിടെ വാഹനങ്ങളുടെ വേഗത വർദ്ധിക്കാൻ ഇടയുണ്ട്. ഇതുപോലെതന്നെ മാമത്തു നിന്ന് പാലത്തിലേക്കുള്ള യാത്രയും. മാമം ചന്ത കഴിഞ്ഞുള്ള വളവ് കഴിഞ്ഞാൽ ഇറക്കമാണ്. ഇവിടെയും വാഹനങ്ങളുടെ വേഗത കൂടും. ഇരുവശത്തുനിന്നും വേഗത്തിൽ വരുന്നവാഹനങ്ങളാണ് പലപ്പോഴും വെട്ടിയൊടിക്കുമ്പോൾ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം ഉണ്ടാകുന്നത്. അപകട മേഖലയായ ഇവിടെ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകളൊന്നും സ്ഥാപിച്ചിട്ടുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.