പട്യാല: ടോക്യോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ അടുത്ത ഒളിമ്പിക്സിൽ സ്വർണമാക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെ ഇന്ത്യൻ വനിതാ വെയ്റ്റ്ലിഫ്റ്റിംഗ് താരം മീരാഭായ് ചാനു പരിശീലനംപുനരാരംഭിച്ചു. നാട്ടിൽ നിന്ന് പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സിൽ മടങ്ങിയെത്തിയതിന്റെയും പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ ചാനു സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
'14 വയസ്സുള്ളപ്പോഴാണ് വെയ്റ്റ് ലിഫ്ടിംഗിലേക്ക് ഞാനെത്തുന്നത്. നിരവധി പ്രശ്‌നങ്ങൾ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. പരിശീലനത്തിനായി ഒരുപാട് കഷ്ടപ്പെട്ടെങ്കിലും എന്റെ കുടുംബം എന്നോടൊപ്പം നിന്നു. അവരുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽസന്തോഷമുണ്ട്. സർക്കാരിൽ നിന്നും വലിയ സഹായങ്ങൾലഭിച്ചു. കായികരംഗത്തേക്ക് കടക്കുന്ന എല്ലാ സ്ത്രീകൾക്കും കഴിയുന്നത്ര സഹായങ്ങൾ നൽകണം.'-മീരാഭായ് ചാനു സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
ഒളിമ്പിക്‌സില്‍ വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനു വെള്ളി നേടിയത്. ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |