SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.57 PM IST

ഇളവുകൾ താണ്ടി സഞ്ചാരപ്രിയർ

tour

 ഉണർന്നെണീറ്റ് ടൂറിസം മേഖല

ആലപ്പുഴ: കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഓണക്കാല ഇളവുകളിൽ ജില്ലയിലേയ്ക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം വദ്ധിച്ചു. സാധാരണ വിദേശികളും ഉത്തരേന്ത്യക്കാരുമാണ് അധികമായി എത്തിയിരുന്നതെങ്കിൽ, ഇത്തവണ ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് മടുത്ത മലയാളികളാണ് കൂടുതലായെത്തിയത്.

മലപ്പുറം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് ജില്ലക്കാരാണ് ആലപ്പുഴയിൽ എത്തിയവരിലധികവും. ടൂറിസ്റ്റുകളുടെ എണ്ണം കൂടിയതോടെ ബുക്കിംഗെടുക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടായതായി ഹൗസ്ബോട്ടുടമകൾ പറയുന്നു.

മുമ്പ് വന്നിട്ടുള്ളവർ പലരും അക്കാലത്ത് തങ്ങൾക്ക് സഹായികളായിരുന്ന ടൂറിസ്റ്റ് ഗൈഡുകളെയും ഓൺലൈൻ സൈറ്റുകളെയും ആശ്രയിച്ചാണ് വീണ്ടുമെത്തുന്നത്. സഞ്ചാരികളുടെ എണ്ണം കൂടുമ്പോഴും തങ്ങൾക്ക് അംഗീകൃതമായി പ്രവർത്തിക്കാനുള്ള ലൈസൻസ് ടൂറിസം വകുപ്പ് നൽകുന്നില്ലെന്ന പരാതിയും ശക്തമാണ്. മൂന്ന് വർഷ കാലാവധിയിൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ നൽകിയിരുന്നെങ്കിലും രണ്ടുവർഷം മുമ്പ് ഇത് തിരികെവാങ്ങി. ജില്ലാ ടൂറിസ്റ്റ് ഗൈഡ് അസോസിയേഷനിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവർക്കെങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും നൽകാൻ ഇടപെടൽ വേണമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.

അംഗീകാരം വേണം

കേന്ദ്രസർക്കാർ നൽകുന്ന ഇന്ത്യൻ ടൂറിസത്തിന്റെ ഔദ്യോഗിക അംഗീകാരമോ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവൽ ആൻഡ് ടൂറിസം നടത്തുന്ന കോഴ്സ് പാസായവർക്കോ മാത്രമാണ് നിലവിൽ ടൂറിസ്റ്റ് ഗൈഡുകളായി പ്രവർത്തിക്കാൻ അംഗീകാരമുള്ളത്. മുമ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ നൽകിയിരുന്നെങ്കിലും ചിലർ ഇവ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രേഖകൾ തിരിച്ചുവാങ്ങിയത്.

ചൂഷണം വ്യാപകം

1. സഞ്ചാരികളെ വഞ്ചിച്ചതിന് കഴിഞ്ഞ ദിവസവും ടൂറിസ്റ്റ് ഗൈഡ് അറസ്റ്റിലായി

2. മുൻപും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്

3. മികച്ച ബ്രാൻഡുകളുടെ പേരിലാണ് തട്ടിപ്പ്

4. ഒരാളുടെ പ്രവൃത്തി മൂലം മറ്റുള്ളവർക്കും അപമാനം

5. മേഖലയിൽ ഉപജീവനം പ്രതിസന്ധിയിൽ

''

തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നത് വ്യക്തമായതോടെയാണ് എല്ലാവരിൽ നിന്നും രേഖകൾ തിരികെ വാങ്ങിയത്. കിറ്റ്സിന്റെ കോഴ്സോ, കേന്ദ്ര സർക്കാരിന്റെ അംഗീകാരമോ ഉള്ളവർക്കാണ് ഗൈഡായി പ്രവർത്തിക്കാനാവുക.

ഡി.ടി.പി.സി അധികൃതർ

''

വർഷങ്ങളായി മേഖലയിൽ പ്രവർത്തിച്ച് പരിചയസമ്പത്തുള്ളവരാണ് ഏറെയും. ചിലരുടെ പ്രവൃത്തികൾ കണക്കിലെടുത്ത് മറ്റുള്ളവരുടെ രേഖകൾ തടഞ്ഞുവയ്ക്കരുത്. ഗൈഡ്സ് അസോസിയേഷൻ അംഗങ്ങൾക്കെങ്കിലും തിരിച്ചറിയൽ രേഖകൾ നൽകാൻ തയ്യാറാവണം.

ഹാരിസ്, സഞ്ചാര സഹായി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.