SignIn
Kerala Kaumudi Online
Thursday, 25 April 2024 11.02 AM IST

കേരളം ന​ര​ക​ ​തു​ല്യം

tripti-desai-will-be-stop

രണ്ടാം പിണറായി സർക്കാർ തുടക്കത്തിലേ അതിന്റെ സഹജസ്വഭാവം കാണിച്ചു. മരംകൊള്ളയിൽ റവന്യൂ, വനം വകുപ്പുകൾ പരസ്‌പരം പഴിചാരാൻ നോക്കിയെങ്കിലും അഴിമതിയിൽ രണ്ട് വകുപ്പുകളുടെയും പങ്ക് സുവ്യക്തമായി തെളിഞ്ഞു. ഇപ്പോൾ ഈ കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം സ്വർണക്കടത്തിലെ പ്രധാന പ്രതികളുടെ മൊഴി പുറത്തുവന്നതോടെ ദിവസവും ആറ് മണിക്ക് നടത്തുന്ന വാർത്താസമ്മേളനം വരെ മുഖ്യമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

ലോകത്തുള്ള മുഴുവൻ മലയാളികൾക്കും പിണറായി വിജയൻ കാരണം നാണക്കേടുണ്ടായിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ സ്വർണക്കടത്ത് സംഘങ്ങൾ പരസ്‌പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായത് ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണ്. രാജ്യം കൊവിഡിനെ പൊരുതി തോൽപ്പിക്കുമ്പോൾ കേരളത്തിലെ ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുകയാണ് പിണറായി സർക്കാർ. അശാസ്ത്രീയമായ കൊവിഡ് പ്രതിരോധവും ദേശീയ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് കേരളത്തെ വൻദുരന്തത്തിലേക്ക് നയിച്ചത്.

തിരുവനന്തപുരം നഗരസഭയിലെ എസ്.സി ഫണ്ട് തട്ടിപ്പ് സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമാക്കുന്നതാണ്. വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുളള സംഭവങ്ങൾ സി.പി.എമ്മിന്റെയും സർക്കാരിന്റെയും സ്ത്രീവിരുദ്ധതയുടെ ഉദ്ദാഹരണങ്ങളാണ്. കെട്ടകാലത്ത് സ്ത്രീകൾക്ക് താങ്ങാവേണ്ട വനിതാ കമ്മിഷൻ ചെയർപേഴ്‌സണ് സ്ത്രീവിരുദ്ധ സമീപനത്തിന്റെ പേരിൽ നാണംകെട്ട് ഇറങ്ങി പോവേണ്ടിവന്നു. കുണ്ടറയിൽ ഭരണകക്ഷിയിലെ ഒരു നേതാവിന്റെ പീഡനകേസ് ഒതുക്കാൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ രംഗത്ത് വന്നത് കേരളം ഞെട്ടലോടെയാണ് കണ്ടത്.

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിചാരണ നേരിടണമെന്ന സുപ്രീംകോടതിവിധി സർക്കാരിന് കനത്ത തിരിച്ചടിയായി. ഇത്രയും ആഭാസം കാണിച്ച വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനായി മുഖ്യമന്ത്രി വീണ്ടും ചെറുതായി. സ്ഥാനം ഭീകരവാദികളുടെ താവളമാക്കി മാറ്റുകയാണ് പിണറായി സർക്കാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.