SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.47 PM IST

ഛത്തീസ്ഗഢിൽ നേതൃമാറ്റമോ? ഹൈക്കമാൻഡ് നിർദ്ദേശത്തിന് കാത്ത് ഭൂപേഷ് ബഘേൽ

bhoopesh-baghel-

ന്യൂഡൽഹി: രണ്ടരവർഷം പിന്നിട്ട ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാരിൽ നേതൃമാറ്റം സംബന്ധിച്ച് ഡൽഹിയിൽ നിർണായക ചർച്ചകൾ തുടരുന്നു. അതേസമയം മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന് പിന്തുണ അറിയിച്ച് നിരവധി എം.എൽ.എമാരും ഡൽഹിയിലെത്തി. ഹൈക്കമാൻഡ് നിർദ്ദേശം അനുസരിക്കുമെന്ന് ഭൂപേഷ് വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായാണ് ചർച്ചയെന്ന് ഇന്നലെ രാവിലെ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ പറഞ്ഞിരുന്നു. എന്നാൽ രാഹുൽ വിളിപ്പിച്ചതാണെന്ന് ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.എൽ. പൂനിയ വ്യക്തമാക്കി. അതിനിടെ ഛത്തീസ്ഗഢിലെ 35ഒാളം കോൺഗ്രസ് എം.എൽ.എമാരും ബഘേലിന് പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലെത്തി. ഇവരെ വിളിപ്പിച്ചതല്ലെന്നും സ്വന്തം നിലയ്ക്ക് വന്നതാണെന്നും പൂനിയ പറഞ്ഞു.

നേരത്തെ വാഗ്ദാനം ചെയ്ത പ്രകാരം മുഖ്യമന്ത്രി പദം തനിക്ക് കൈമാറണമെന്ന മന്ത്രി സിംഗ്‌ദേവിന്റെ നിലപാടാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. മുഖ്യമന്ത്രിയും സിംഗ്‌ദേവും കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ രാഹുലിനെയും കെ.സി. വേണുഗോപാലിനെയും കണ്ടിരുന്നു.

2018ൽ ബി.ജെ.പിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി കോൺഗ്രസ് ഛത്തീസ്ഗഢിൽ അധികാരത്തിലേറിയത്. ബി.ജെ.പി ഭരിക്കുമ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ടി.എസ്. സിംഗ്‌ദേവിനെ മറികടന്ന് പി.സി.സി അദ്ധ്യക്ഷനായിരുന്ന ഭൂപേഷ് ബഘേലിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയാക്കിയത്.

രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രിയെ മാറ്റുമെന്ന ഉറപ്പിലാണതെന്ന് സിംഗ്‌ദേവ് പറയുന്നു. ഇക്കഴിഞ്ഞ ജൂണിൽ സർക്കാർ രണ്ടര വർഷം പിന്നിട്ടെങ്കിലും മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളൊന്നും നടക്കാതെ വന്നതോടെ സിംഗ്‌ദേവിന്റെ നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തുകയായിരുന്നു. സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് വ്യക്തമായതായി പ്രതിപക്ഷമായ ബി.ജെ.പി ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BHOOPESH BAGHEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.