SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.44 PM IST

ചെറുശേരിക്ക് ജന്മനാട്ടിൽ സ്മാരകം വരുന്നു

chrirakkal
കിഴക്കേക്കര മതിലകം ക്ഷേത്രം പൈതൃക സ്മാരകം ആക്കുന്നതുമായി ബന്ധപ്പെട്ട് കെ.വി സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ ടി. വി. സുഭാഷ് തുടങ്ങിയവർ സന്ദർശിച്ചപ്പോൾ

കെ.വി. സമേഷ് എം.എൽ.എയും ജില്ലാ കളക്ടറും ക്ഷേത്രം സന്ദർശിച്ചു

കണ്ണൂർ: ചെറുശ്ശേരി നമ്പൂതിരിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ചിറക്കൽ കിഴക്കേക്കരം മതിലകം ശ്രീ കൃഷ്ണ ക്ഷേത്രത്തെ ചെറശ്ശേരി സ്മാരകമാക്കി ഉയർത്തുന്നു. ക്ഷേത്രത്തിന്റെ തനിമ നിലനിർത്തി സാംസ്‌കാരിക പൈതൃക കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കെ.വി. സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ ടി.വി. സുഭാഷ് എന്നിവർ പ്രദേശം സന്ദർശിച്ച് ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രവീന്ദ്ര വർമയുമായി കൂടിക്കാഴ്ച നടത്തി.

ആയിരത്തി അഞ്ചൂറിലധികം വർഷം പഴക്കമുള്ളതാണ് ചിറക്കലിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ചിറയായ ചിറക്കൽ ചിറ നീന്തൽക്കുളമായി മാറ്റുന്നതിനും പദ്ധതിയുണ്ട്. വിനോദ സഞ്ചാരികൾക്കായി ബോട്ടിംഗ് ഏർപ്പെടുന്നതിനുള്ള സാദ്ധ്യത കൂടി പരിഗണിക്കുമെന്ന് എം.എൽ.എ അറിയിച്ചു. 1500 ലധികം ആളുകൾക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യം ക്ഷേത്ര ഊട്ടുപുരയിലുണ്ട്. ഒരുകാലത്ത് വിവാഹസദ്യ നൽകിയത് ഇവിടെ മ്യൂസിയം ഒരുക്കാനും പദ്ധതിയുണ്ട്.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, ചിറക്കൽ കുടുംബാംഗങ്ങളായ സരേഷ് വർമ, ശ്യാം വർമ, എന്നിവരും സന്ദർശനത്തിന്റെ ഭാഗമായി.

കൃഷ്ണഗാഥ പിറന്ന മതിലകം ക്ഷേത്രം

ചെറശ്ശേരി കൃഷ്ണഗാഥ എഴുതി പൂർത്തിയാക്കിയത് ചിറക്കൽ ചിറയുടെ കിഴക്കുവശത്തുള്ള മതിലകം ക്ഷേത്രത്തിൽ താമസിച്ചുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഗോപുരത്തിൽ ചെറുശ്ശേരിയുടെ ജനനം മുതലുള്ള വിവിധ കാലഘട്ടങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കേരളത്തിൽ മറ്റൊരിടത്തും ഇത് കാണാനാവില്ല. ആരൂഢത്തിൽ ഇരുന്നു കൊണ്ടാണ് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയതെന്നാണ് പറയപ്പെടുന്നത്.

അദ്ദേഹത്തിന്റെ സാന്നിധ്യത്താൽ പ്രശസ്തമായ ഇടം സംരക്ഷിക്കപ്പെടണമെന്ന് ചിറക്കൽ കുടുംബാംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികൾ എം.എൽ.എക്ക് കത്തും നൽകിയിരുന്നു. പഴക്കം ചെന്ന ആരൂഢവും ഗോപുരവും ഊട്ടുപുരയും അതിന്റെ പഴമ നിലനിർത്തി പുനരുദ്ധരിക്കുവാനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. ക്ഷേത്ര കലാരൂപങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയാക്കി ഇവിടം മാറ്റിയെടുക്കും.

ടൂറിസം, കായിക വകുപ്പുകളുടെയും ഫോക്‌ലോർ അക്കാഡമിയുടെയും സഹകരണത്തോടെയാണ് പദ്ധതികൾ പൂർത്തീകരിക്കുക. ഇതിനു വേണ്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും-

കെ.വി. സുമേഷ് എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TEMPLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.