തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം മികച്ചതെന്ന് മന്ത്രി വീണാ ജോർജ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗബാധ കണ്ടെത്തുന്നതിലെ മികവാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആറു കേസിൽ ഒരെണ്ണം വീതം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ശരാശരി 33ൽ ഒന്നാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നൂറിലൊരു കേസാണ് കണ്ടെത്തുന്നത്. കൊവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. എല്ലാവരും ഒന്നിച്ചുനിന്ന് പ്രതിസന്ധി മറികടക്കണം. രോഗികളെ കണ്ടെത്തൽ, രോഗ പ്രതിരോധം, ചികിത്സ, വാക്‌സിനേഷൻ, കുറഞ്ഞ മരണ നിരക്ക് എന്നിവയിലെല്ലാം സംസ്ഥാനം മികച്ചനിലയിലാണ് .
ബ്രേക്ക് ത്രൂ ഇൻഫക്ഷൻ സംബന്ധിച്ച് പഠനം നടത്തിയ ഏക സംസ്ഥാനം കേരളമാണ്. ഓരോ കേസും കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7ശതമാനം ആളുകൾക്ക് മാത്രമേ രോഗം വന്നോ വാക്‌സിനെടുത്തോ ആന്റി ബോഡി കൈവരിച്ചിട്ടുള്ളു. 57ശതമാനത്തിലധികം പേർ ഇനി രോഗം വരാതിരിക്കാൻ ജാഗ്രത പുലർത്തണം. 70.24ശതമാനം പേർ ആദ്യഡോസ് വാക്‌സിനെടുത്തു. 25.51ശതമാനം പേർ രണ്ടാം ഡോസും . 60വയസിന് മുകളിലുള്ളവർ, കിടപ്പുരോഗികൾ, അനുബന്ധ രോഗമുള്ളവർ എന്നിവർക്കെല്ലാം വാക്‌സിൻ ഉറപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |