തിരുവനന്തപുരം : കൊവിഡ് വന്നുപോയതിലൂടെയും വാക‌്‌സിൻ സ്വീകരിച്ചതിലൂടെയും എത്രത്തോളം പേർക്ക് കൊവിഡ് പ്രതിരോധ ശേഷിയുണ്ടായെന്ന് കണ്ടെത്താൻ സംസ്ഥാനം പഠനം നടത്തും. ഇത് ആദ്യമായാണ് കേരളത്തിൽ സിറോ സർവേ നടക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
രോഗം വന്നുപോയവരിൽ സ്വാഭാവികമായും വാക്‌സിനെടുത്തവരിൽ അല്ലാതെയും ഐ.ജി.ജി ആന്റിബോഡിയുടെ സാന്നിദ്ധ്യമുണ്ടാകും ഇതാണ് വൈറസിനെ ചെറുക്കുന്നത്. രക്തപരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുന്നത്.
നേരത്തെ മൂന്നുഘട്ടങ്ങളിലായി ഐ.സി.എം.ആറാണ് സിറോ സർവേ നടത്തിയത്. അത് കൊവിഡ് വന്നുപോയവരിൽ മാത്രമായിരുന്നു. അത്തരത്തിൽ 57ശതമാനത്തോളം പേരിൽ ആന്റിബോഡിസാന്നിദ്ധ്യമില്ലെന്ന് കണ്ടെത്തിയിരുന്നു. വാക്‌സിൻ വ്യാപകമായ സാഹചര്യത്തിലാണ് പ്രതിരോധ ശേഷി കണ്ടെത്താൻ വീണ്ടും ശ്രമം നടത്തുന്നത്. പ്രായവും വിവിധ മേഖലകളും തിരിച്ചായിരിക്കും പഠനം. 5 മുതൽ17 വയസ് വരെ പ്രായമുള്ള കുട്ടികളിലും 18മുകളിലുള്ളവരിലും ഗർഭിണികളിലും പൊതുവായ പഠനം നടക്കും. ഇതിന് പുറമേ തീരദേശം, നഗരങ്ങൾ, ചേരികൾ, ഗ്രാമങ്ങൾ, എന്നിവിടങ്ങളിലും ആദിവാസി വിഭാഗങ്ങൾക്കിടയിലും 18നു് മുകളിലുള്ളവരിൽ പ്രത്യേക പഠനവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |