തിരുവനന്തപുരം: മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറി താഴെ വീണ് ഗുരുതര പരിക്കേറ്റ കണ്ണൂർ കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ വിദ്യാർത്ഥി അനന്തുബാബുവിൻെറ പിതാവ് ബാബുവിനെ ടെലിഫോണിൽ വിളിച്ച് മന്ത്രി വി. ശിവൻകുട്ടി വിവരങ്ങൾ അന്വേഷിച്ചു. എന്താവശ്യത്തിനും തന്നെ നേരിട്ട് വിളിക്കണമെന്ന് ബാബുവിനോട് മന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലാ കളക്ടറുമായും മന്ത്രി സംസാരിച്ചു. മൊബൈൽ റേഞ്ച് ഇല്ലാത്തയിടങ്ങളിൽ റേഞ്ച് എത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്ന് കളക്ടർ മന്ത്രിയെ അറിയിച്ചു. കണ്ണൂർ ജില്ലയിൽ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ് വർക്ക് പ്രശ്‌നമുള്ളതായി കണ്ടെത്തിയത്. ഇതിൽ 71 ഇടങ്ങളിൽ പ്രശ്‌നം പരിഹരിച്ചതായും കളക്ടർ മന്ത്രിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |