തണ്ണിത്തോട് : റാന്നി, കോന്നി വനം ഡിവിഷനുകളിലെ 40 ജനവാസകേന്ദ്രങ്ങളിൽ കാട്ടുപന്നിശല്യമുള്ളതായി വനംവകുപ്പ് കണ്ടെത്തി. റാന്നിയിൽ 28 ഉം കോന്നിയിൽ 12 ഉം ജനവാസകേന്ദ്രങ്ങളിലാണ് കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികൾ കൂടുതലായുള്ളത്. വനമേഖലകളിൽ നിന്ന് അകലെയുള്ള സ്ഥലങ്ങളിലെ കണക്കെടുപ്പാണ് വനം വകുപ്പ് നടത്തിയത്. കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യന് ഭീഷണിയുമാകുന്ന കാട്ടുപന്നികളെ ഇല്ലാതാക്കാനുള്ള നടപടികൾക്ക് വനംവകുപ്പ് തുടക്കം കുറിക്കുകയാണ്. ഇതിനായി വനംവകുപ്പിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ്, വനം ഡിവിഷനുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തോക്കുടമകൾ എന്നിവരുടെ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. രണ്ടു മാസങ്ങൾ കൊണ്ട് കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പദ്ധതിക്കാണ് വനംവകുപ്പ് രൂപം നൽകിയിട്ടുള്ളത്. കൊല്ലുന്ന കാട്ടുപന്നികളെ മണ്ണെണ്ണ ഉപയോഗിച്ച് ദഹിപ്പിക്കുകയോ കുഴിച്ചിടാനോ ആണ് ഉദ്ദേശിക്കുന്നത്. ഇറച്ചി ആരും മോഷ്ടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |