ന്യൂഡൽഹി :2019 ആഗസ്റ്റ് 5ന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, വിഭജിച്ചതും ചോദ്യം ചെയ്തുള്ള ഹർജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി സുപ്രീംകോടതിയെ സമീപിച്ചു.
ഭരണഘടന വിരുദ്ധമയാണ് 2019ൽ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കാൻ കാശ്മീർ സർക്കാരിന് മാത്രമാണ് അധികാരമെന്നിരിക്കെ രാഷ്ട്രപതിയുടെ ഉത്തരവുകളിലൂടെ ഭരണഘടനയെ അട്ടിമറിച്ചതാണെന്നും മൗലികാവകാശത്തിന്റെ ലംഘനമെന്നും തരിഗാമി ചൂണ്ടിക്കാട്ടുന്നു.
ഇതിന് പുറമെ കോടതിയുടെ പരിഗണനയിൽ വിഷയം ഇരിക്കെ പോലും കേന്ദ്രസർക്കാർ ജനാധിപത്യ വിരുദ്ധമായ പല നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്നാണ് തരിഗാമി ആവശ്യപ്പെടുന്നത്.
രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും വ്യക്തികളുടെയുമായി ഒരു ഡസനിലധികം ഹർജികളാണ് കോടതിക്ക് മുമ്പിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |