തൃശൂർ: വിയ്യൂർ സബ്ബ് ജയിലിൽ ഭക്ഷണത്തെ ചൊല്ലി ഏറ്റുമുട്ടിയ തടവുകാരെ പിരിച്ചു വിടാനെത്തിയ ഓഫീസറുടെ കൈവിരലൊടിച്ച് റിമാൻഡ് പ്രതി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ വിജീഷിന്റെ (32) ഇടത് കൈപ്പത്തിയിലെ മോതിരവിരലാണ് ഒടിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അയ്യന്തോൾ വെസ്റ്റ് പൊലീസ് നിരവധി കേസുകളിലായി അറസ്റ്റ് ചെയ്ത പുതൂർക്കര കൊപറമ്പിൽ സുരേഷും (47) മറ്റൊരു പ്രതിയായ സുബിനും ചേർന്നാണ് സംഘട്ടനം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വിജീഷ് ഇവരെ പിരിച്ച് വിടാൻ ശ്രമിക്കുന്നതിനിടെ സുരേഷ് ഓഫീസറുടെ കൈ പിടിച്ച് തിരിക്കുകയും വിരൽ ഒടിക്കുകയുമായിരുന്നു. സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് വിയ്യൂർ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |