ക്രിസ്റ്റ്യാനൊ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്രർ യുണൈറ്രഡിൽ
ലണ്ടൻ: അഭ്യൂഹങ്ങൾക്ക് അവസാനം... പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തി. രണ്ട് വർഷത്തെ കരാറിലാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട ക്ലബിലേക്ക് 12 വർഷത്തിന് ശേഷം തിരിച്ചെത്തിയത്. വീട്ടിലേക്ക് സ്വാഗതമെന്ന് ട്വീറ്റ് ചെയ്താണ് റൊണാൾഡോയുമായി കരാറിലത്തിയ കാര്യം യുണൈറ്റഡ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
സീസണിന്റെ തുടക്കത്തിൽ തന്നെ യുവന്റസ് കോച്ച് മസിമിലിയാനൊ അല്ലെഗ്രിയോട് താൻ ക്ലബ് വിടുകയാണെന്ന് അറിയിച്ച 36കാരനായ റൊണാൾഡോ നിലവിലെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരും യുണൈറ്റഡിന്റെ ബദ്ധവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചകൾ നടത്തിയെന്നും കരാറിൽ ഒപ്പിട്ടേക്കുമെന്നുമായിരുന്നു ഇതിന് മുമ്പ് പ്രചരിച്ച വാർത്തകൾ.എന്നാലെ ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ ട്രാൻസ്ഫർ വാർത്തകളിൽ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിക്കുകയായിരുന്നു. യുവന്റസിന് റിലീസ് ക്ലോസ് (വിടുതൽ തുക) നൽകുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താനാകാതെ സിറ്റി പിൻമാറി.തുടർന്ന് റൊണാൾഡോയുടെ ഏജന്റ് ജോർഗെ മെൻഡസും യുണൈറ്റഡ് അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കരാറിലൊപ്പുവയ്ക്കാൻ ഇരുകൂട്ടരും തീരുമാനിക്കുകയായിരുന്നു. യുണൈറ്റഡിലെ മറ്റൊരു പോർച്ചുഗീസ് താരം ബ്രൂണോയ്ക്കും റൊണാൾഡോയുടെ തിരിച്ചുവരവിൽ പങ്കുണ്ട്. നേരത്തേ റൊണാൾഡോ സിറ്റിയിൽ പോകുന്നത് ശരിയല്ലെന്ന് യുണൈറ്റഡ് കോച്ച് ഒലെ ഗുണ്ണർ സോൾഷേർ പ്രതികരിച്ചിരുന്നു. 2003ൽ തന്റെ 18-ാം വയസിൽ മാഞ്ചസ്റ്ററിലെത്തുകയും2009 വരെ ആറ് സീസണിൽ യുണൈറ്റഡിനായി കളിയ്ക്കുകയും 8 പ്രധാന കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്ത റൊണാൾഡോയെ ക്ലബിന്റെ ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |