SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.28 PM IST

ജില്ലയിൽ കുളമ്പുരോഗം വ്യാപകം

photo
കുളമ്പുരോഗ പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ ഊർജിതമാക്കുന്നതിനോടനുബന്ധിച്ച് അട്ടപ്പാടി ഷോളയൂരിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്സിനേഷൻ നടത്തുന്നു.

4567 കന്നുകാലികളിൽ വാക്സിനേഷൻ നടത്തി

പാലക്കാട്: ക്ഷീരകർഷകരുടെ നെഞ്ചിടിപ്പ് കൂട്ടി ജില്ലയിൽ കുളമ്പുരോഗം വ്യാപകം. കൊവിഡിനെ തുടർന്ന് സമ്പാത്തിക പ്രതിസന്ധിയിലായിരിക്കുന്ന കർഷകർക്കാണ് കുളമ്പുരോഗം തിരച്ചടിയാകുന്നത്. രോഗം പിടിപ്പെട്ട കന്നുകാലികളിൽ പാലുത്പാദനം കുറഞ്ഞതിനൊപ്പം ശുശ്രൂഷിക്കാനുള്ള ചെലവും കാരണം കൂടുതൽ പേരും ദുരിതത്തിലാണ്.

ജില്ലയിൽ അലനല്ലൂർ, കിഴക്കഞ്ചേരി, വടക്കഞ്ചേരി, ചാലിശ്ശേരി, കണ്ണാടി, ആലത്തൂർ, കുഴൽമന്ദം, കരിമ്പുഴ, കാവശ്ശേരി, തേങ്കുറിശ്ശി, മരുതറോഡ്, പുതുശ്ശേരി, വെള്ളിനേഴി, അമ്പലപ്പാറ, കൊടുവായൂർ, പുതുക്കോട്, തൃക്കടീരി, വടകരപ്പതി, മുതലമട, വാണിയംകുളം, ചെർപ്പുളശ്ശേരി, ലക്കടി പേരൂർ, കോങ്ങാട്, പട്ടാമ്പി, ഷോളയൂർ എന്നീ 25 പഞ്ചായത്തുകളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.

678 കന്നുകാലികളിൽ രോഗം ബാധിച്ചതിൽ ഒരു പശുവും രണ്ട് കാളകളും 16 പശു കുട്ടികളും ചത്തിരുന്നു. രോഗം കണ്ടെത്തിയ പഞ്ചായത്തുകളിൽ ജില്ലാ മൃഗസംരക്ഷണവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ജൂണിൽ കിഴക്കഞ്ചേരി പഞ്ചായത്തിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലയിൽ കുത്തിവയ്പ് ആരംഭിച്ചത്. കുളമ്പുരോഗത്തിനുള്ള പ്രതിരോധ മരുന്നുകൾ കേന്ദ്രസർക്കാരിൽ നിന്നാണ് ലഭ്യമാകുന്നത്.

എന്നാൽ കൊവിഡ് സാഹചര്യത്തിൽ മരുന്ന് ലഭിക്കാതായതിനാൽ ഒരു വർഷമായി വാക്സിനേഷൻ നൽകിയിട്ടില്ല. തുടർന്ന് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് മരുന്ന് വാങ്ങുകയും കുത്തിവയ്പ്പ് ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

-ജില്ലയിൽ നിലവിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമാണ്. കുളമ്പുരോഗ പ്രതിരോധത്തിന്റെ ഭാഗമായി കുത്തിവയ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതുവരെ 4567 ഓളം കന്നുകാലികളിൽ കുത്തിവയ്പ്പ് നടത്തിയതായും ജില്ലയിലെ 25 പഞ്ചായത്തുകളിൽ രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ എല്ലാം കന്നുകാലികളിലുമാണ് കുത്തിവയ്പ്പ് നടത്തി പ്രതിരോധിക്കുന്നത്.
- ജില്ലാ മൃഗസംരക്ഷണ വകുപ്പ്, പാലക്കാട്.


രോഗലക്ഷണങ്ങൾ

കുളമ്പുകൾക്കിടയിൽ വ്രണം, വായിൽ നിന്നും മൂക്കിൽ നിന്നും പത, നാക്കിലും അകിടിലും വ്രണങ്ങൾ, ശരീരതാപനില ഉയരുക.

പ്രതിരോധ മാർഗങ്ങൾ

  • രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടു പോകുന്നതും ആ പ്രദേശങ്ങളിൽ നിന്നും കന്നുകാലികളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതും കർശനമായി നിയന്ത്രിക്കണം.
  • രോഗബാധയുള്ള പശുവിനെ കറന്ന വ്യക്തി മറ്റൊരു പശുവിനെ കറക്കുമ്പോൾ കൈകൾ പൂർണമായും അണുവിമുക്തമാക്കണം.
  • കൈകളിലൂടെ രോഗം പകരാൻ സാദ്ധ്യതയുണ്ട്, രോഗബാധയില്ലാത്ത പശു ആണെങ്കിലും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
  • പശുക്കളെ പുറത്ത് മേയാൻ വിടുമ്പോൾ രോഗബാധയുള്ള പശുവിനെ മറ്റു പശുക്കൾക്കൊപ്പം ചേർക്കാതെ മാറ്റിനിറുത്തണം.
  • പുതിയ പശുവിനെ വാങ്ങി കൊണ്ടു വന്നാൽ വീട്ടിലുള്ള മറ്റ് പശുക്കളുടെ കൂടെ നിർത്താതെ കുറഞ്ഞത് മൂന്ന് ആഴ്ച എങ്കിലും മാറ്റിനിർത്തണം.
  • രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഡോക്ടറെ അറിയിക്കുകയും വാക്സിനേഷൻ എടുക്കുകയും ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.