SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.18 PM IST

ഓഫ്‌ലൈനിൽ എത്ര കുട്ടികൾ; കൈമലർത്തി വിദ്യാഭ്യാസ വകുപ്പ്

fffffffff

മലപ്പുറം: ഓൺലൈൻ പഠനം ആരംഭിച്ചിട്ട് മാസം മൂന്ന് കഴിയാറായി. ജില്ലയിലെ ഒരുലക്ഷത്തോളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്ഥാപനങ്ങളും നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. സാമൂഹിക പിന്തുണയോടെ ഇവർക്ക് ഫോൺ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന വാഗ്ദാനം ജില്ലാ വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്ഥാപനങ്ങളും മറന്ന മട്ടാണ്. ഓൺലൈൻ പഠനത്തിന്റെ തുടക്കത്തിൽ നടത്തിയ വിവരശേഖരണത്തിന് ശേഷം എത്ര കുട്ടികൾക്ക് ഫോൺ ലഭ്യമാക്കാനായെന്ന കണക്ക് പോലും ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കൈവശമില്ല.

ജില്ലയിൽ ആകെ 3.32 ലക്ഷം കുട്ടികൾക്ക് സ്മാർട്ട് ഫോണില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിവരശേഖരണത്തിൽ കണ്ടെത്തിയിരുന്നത്. നേരത്തെ ഒരു കുടുംബത്തെ ഒരു യൂണിറ്റാക്കി കണക്കാക്കി നടത്തിയ വിവര ശേഖരണത്തിൽ 2,​266 ഡിജിറ്റൽ ഉപകരണങ്ങളുടെ കുറവായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ കുടുംബത്തിലെ ഓരോ കുട്ടിയെയും ഒരംഗമാക്കി വേണം കണക്കെടുക്കാൻ എന്ന സർക്കാർ നിർദ്ദേശത്തോടെ കുട്ടികളുടെ എണ്ണം ഉയർന്നു. ഇതിൽ 1.62 ലക്ഷം കുട്ടികൾക്ക് സ്വന്തം നിലയിൽ ഫോൺ വാങ്ങാൻ കഴിയുമെന്നും 78,​232 പേർക്ക് വായ്പ ലഭ്യമാക്കിയാൽ ഫോൺ വാങ്ങാമെന്നും കണ്ടെത്തി. ശേഷിക്കുന്ന 91,​823 കുട്ടികൾക്ക് സമൂഹത്തിന്റെ സഹായത്തോടെ മാത്രമേ ഫോൺ വാങ്ങാനാവൂ എന്നാണ് കണ്ടെത്തിയിരുന്നത്.

കൈയൊഴിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

ഓൺലൈൻ പഠനസൗകര്യങ്ങളില്ലാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും സാമൂഹിക പിന്തുണയോടെ ഫോൺ ലഭ്യമാക്കുന്നതിനും മുന്നിട്ടിറങ്ങിയ വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഇപ്പോൾ കുട്ടികളെ കൈവിട്ടിട്ടുണ്ട്. ഇത്രയധികം കുട്ടികൾക്ക് ഫോൺ ലഭ്യമാക്കുകയെന്നത് വിദ്യാഭ്യാസ വകുപ്പ് മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി മാറി നിൽക്കുകയാണ് അധികൃതർ. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയാൽ വിവിധ സംഘടനകളുടെ സഹായത്തോടെ കൂടുതൽ വേഗത്തിലും ഫലപ്രദമായും പഠനോപകരണങ്ങൾ ലഭ്യമാക്കാനാവും. ചില സ്കൂളുകളിൽ പി.ടി.എയുടെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങിയാണ് ഫോൺ ലഭ്യമാക്കുന്നത്. സഹകരണ സംഘങ്ങൾ മുഖേന സ്മാർട്ട് ഫോൺ വാങ്ങിക്കാൻ വായ്പ ലഭ്യമാക്കിയിരുന്നു.

ഓണലൈൻ പഠനത്തിന് എത്ര കുട്ടികൾക്ക് സ്മാർട്ട് ഫോണില്ലെന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല. സർക്കാർ നിർദ്ദേശപ്രകാരം തുടക്കത്തിൽ വിവരശേഖരണം നടത്തിയിരുന്നു. ഇതിനുശേഷം എത്ര കുട്ടികൾക്ക് ഫോൺ കിട്ടിയെന്ന വിവരം ശേഖരിച്ചിട്ടില്ല.

കെ.കുസുമം,​ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.