ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും വരുമാനമുളള രാഷ്ട്രീയപ്പാർട്ടി ബി.ജെ.പിയാണെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ വരുമാനം 50 ശതമാനം ഉയർന്നു, നിങ്ങളുടെയോ എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. പാർട്ടിയുടെ വരുമാനം 2019-2020 കാലയളവിൽ 50 ശതമാനം വർദ്ധിച്ചു എന്ന് അവകാശപ്പെടുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) റിപ്പോർട്ടും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ഇലക്ട്രല്‍ ബോണ്ട് ഇനത്തില്‍ നേടിയ സംഭാവനകളാണ് ബി.ജെ.പിയുടെ വരുമാനം വര്‍ധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
BJP’s income rose by 50%.
— Rahul Gandhi (@RahulGandhi) August 28, 2021
And yours?
BJP की आय 50% बढ़ गयी।
और आपकी? pic.twitter.com/Q5HEISACDJ
എ.ഡി.ആർ റിപ്പോർട്ട് പ്രകാരം 2018-2019 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിയുടെ വരുമാനം 2410.08 കോടിയായിരുന്നു. എന്നാൽ 2019-2020 സാമ്പത്തികവർഷത്തിൽ അത് 50.34 ശതമാനം (1213.20 കോടി) വർദ്ധിച്ച് 3623.28 കോടിയായി ഉയർന്നു. അതേസമയം, കോൺഗ്രസിന്റെ വരുമാനം 25.69 ശതമാനം (235.82 ശതമാനം) കുറഞ്ഞു. 2018-2019 സാമ്പത്തിക വർഷത്തിൽ കോൺഗ്രസിന്റെ വരുമാനം 918.03 കോടി രൂപയായിരുന്നു എങ്കിൽ 2019-2020 സാമ്പത്തികവർഷത്തിൽ അത് 682.21 കോടി രൂപയായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |