കാസർകോട് : നവോത്ഥാന നായകന്റെ പട്ടം കെട്ടി മുഖ്യമന്ത്രി കുറെ ആടിയതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന് ഇത് കൊണ്ടെന്ത് പ്രയോജനമാണുണ്ടായത്. അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദർഭമാണിത് കൊവിഡിൽ പ്രതിപക്ഷം പറഞ്ഞത് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാരണമെന്നും ചെന്നിത്തല കാസർകോട് ഡി .സി .സി ഓഫീസിൽ വാർത്താലേഖകരോട് പറഞ്ഞു.
മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘത്തിൽ ആദ്യം മാറ്റം വരുത്തണം. ആറ് മണി വാർത്താ സമ്മേളനങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി. പ്രതിപക്ഷം തെറ്റു ചൂണ്ടി കാണിക്കുമ്പോൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് സർക്കാരെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഡി .സി .സി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെ. പി. കുഞ്ഞിക്കണ്ണൻ, കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, പി .എ. അഷറഫലി, കരുൺ താപ്പ, ബി.പി. പ്രദീപ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |