ഛണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്നലെ നാടിന് സമർപ്പിച്ചു. ജാലിയൻവാലാബാഗ് മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർപേഴ്സൻ കൂടിയാണദ്ദേഹം. സ്വാതന്ത്ര്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പഠിക്കാൻ ഈ സ്മാരകം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളായ സർദാർ ഉദ്ദം സിംഗ്, ഭഗത് സിംഗ് എന്നിവർക്ക് ആത്മധൈര്യം പകർന്ന സ്ഥലമാണിത്. ചരിത്രത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സാംസ്കാരിക മന്ത്രി ജി.കിഷൻ റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിംഗ്, ഗവർണർ വി.പി സിംഗ് എന്നിവർ പഞ്ചാബിൽ നിന്ന് ചടങ്ങിൽ പങ്കെടുത്തു.
1919 ഏപ്രിൽ 13ന് നടന്ന ജാലിയൻവാലാബാഗ് കൂട്ടക്കൊല പ്രദർശിപ്പിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ചരിത്ര സംഭവങ്ങൾ ചിത്രീകരിക്കുന്ന നാല് മ്യൂസിയം ഗാലറികൾ, നവീകരിച്ച രക്തസാക്ഷിക്കിണറും നടപ്പാതകളും, താമരക്കുളം അടക്കമുള്ള ജ്വാല സ്മാരകം, നവീകരിച്ച നടപ്പാതകൾ, ദീപാലങ്കാരം, ലാൻഡ് സ്‌കേപ്പിംഗ്, ഹാർഡ് സ്‌കേപ്പിംഗ്, ശബ്ദസംവിധാനങ്ങളുള്ള പൂന്തോട്ടം, സാൽവേഷൻ ഗ്രൗണ്ട്, അമർ ജ്യോതി, ഫ്‌ളാഗ് മസ്ത് മേഖലകൾ എന്നിവ അടങ്ങിയതാണ് നവീകരിച്ച സമുച്ചയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |