തിരുവനന്തപുരം : കൊവിഡ് വന്നു മാറിയതിനു ശേഷം കുട്ടികൾക്കിടയിലുണ്ടാകുന്ന മൾട്ടി സിസ്റ്റം ഇൻഫ്ലമറ്ററി സിൻഡ്രോം രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയറു വേദന, ത്വക്കിൽ കാണുന്ന തിണർപ്പ്, പനി തുടങ്ങിയവയാണ് പൊതുവേ കാണുന്ന രോഗലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിലെത്തിക്കണം. ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ പ്രധാന ആശുപത്രികളിൽ സജ്ജമാക്കിയിട്ടുണ്ട്. രോഗബാധ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യാനുള്ള നിർദ്ദേശം എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |