SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.56 PM IST

ഓൺലൈൻ കെട്ടിട നിർമ്മാണാനുമതി: സോഫ്റ്ര്‌വെയറിൽ ഗുരുതര തകരാറ്, ജനങ്ങൾക്ക് ദുരിതം

permit

 സർട്ടിഫിക്കറ്റിൽ ഡിജിറ്റൽ സിഗ്‌നേച്ചറില്ല  ഉപയോഗിക്കുന്നത് രണ്ട് വട്ടം പരീക്ഷിച്ച് പരാജയപ്പെട്ട കമ്പനിയുടെ സോഫ്‌റ്റ്‌വെയർ

തിരുവനന്തപുരം : കെട്ടിടനിർമ്മാണ അനുമതി വേഗത്തിൽ ലഭിക്കാനായി ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം കുരുക്കായി. ഐ.ബി.പി.എം.എസ് (ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം) എന്ന സോഫ്റ്റ്‌വെയറിലൂടെ ലഭിക്കുന്ന അനുമതി സർട്ടിഫിക്കറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ സിഗ്‌നേച്ചർ ലഭിക്കില്ല.

ഒാൺലൈൻ സംവിധാനം നടപ്പാക്കാൻ രണ്ടു വട്ടം ശ്രമിച്ച് പരാജയപ്പെട്ട സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വെയർ വീണ്ടും ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്.

സർട്ടിഫിക്കറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒപ്പിട്ടാലേ നിയമസാധുത ലഭിക്കൂ. അതിനാൽ ഓൺലൈൻ സർട്ടിഫിക്കറ്റുമായി ജനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കയറിയിറങ്ങണം.

ഓൺലൈൻ സർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ സിഗ്‌നേച്ചർ ഉൾപ്പെടുത്താൻ കഴിയാത്തത് സോഫ്റ്റ്‌വെയറിന്റെ ഗുരുതമായ സാങ്കേതിക പിഴവാണെന്നാണ് തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. 2009ലും 2019ലും ഇതേ കമ്പനിയുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചെങ്കിലും ഫലം കണ്ടില്ല. കോടികൾ സർക്കാരിന് നഷ്ടമാവുകയും ചെയ്തു. അതോടെ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല.

ഈ രംഗത്തെ അഴിമതി അവസാനിപ്പിക്കാനാണ് സർക്കാർ ഓൺലൈൻ സംവിധാനം കൊണ്ടുവന്നത്. എന്നാൽ, ഇപ്പോഴും ഉദ്യോഗസ്ഥരെ നേരിട്ട് കാണാതെ കാര്യം നടക്കില്ലെന്ന സ്ഥിതിയായി.

ജൂലായ് രണ്ടാം വാരത്തോടെയാണ് തിരുവനന്തപുരം, കൊല്ലം, തൃശൂർ, കണ്ണൂർ, കൊച്ചി കോർപ്പറേഷനുകളിലും പാലക്കാട്, ഗുരുവായൂർ, ആലപ്പുഴ മുനിസിപ്പാലിറ്റികളിലും പരീക്ഷണാടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു തുടങ്ങിയത്. അതത് തദ്ദേശസ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ ക്രമീകരിച്ചിരിക്കുന്ന ഈ സോഫ്റ്റ്‌വെയറിൽ ബിൽഡിംഗ് പ്ലാൻ ഉൾപ്പെടെ സമർപ്പിച്ച് ഫീസ് ഒടുക്കി അനുമതി തേടാം. അപാകതയുണ്ടെങ്കിൽ കാരണം കാണിച്ച് ഇ-മെയിൽ ലഭിക്കും.

 സാധാരണക്കാരന് ദുരിതം

3000 സ്‌ക്വയർഫീറ്റ് വരെയുള്ള കെട്ടിട നിർമ്മാണങ്ങൾക്കാണ് ഓൺലൈനായി അനുമതിയുള്ളത്. അതിന് മുകളിലുള്ളവയ്ക്ക് നേരിട്ട് അപേക്ഷ നൽകണം. നേരത്തെ സ്വകാര്യ സോഫ്റ്റ്‌വെയർ ഉപയോഗിച്ച ഘട്ടങ്ങളിൽ അപേക്ഷകൾ ആറുമാസംവരെ കെട്ടിക്കിടന്നിരുന്നു. അതിനെതിരെ വൻകിട നിർമ്മാതാക്കൾ പരാതിയുമായി സർക്കാരിനെ സമീപിച്ചു. അതോടെയാണ് വീണ്ടും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയപ്പോൾ വൻകിട കെട്ടിട നിർമ്മാണത്തെ ഒഴിവാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOFTWARE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.