ആലപ്പുഴ: പ്രകടമായ ലക്ഷണങ്ങളോ ജീവിത ശൈലി രോഗങ്ങളോ ഇല്ലാത്ത കൊവിഡ് രോഗികൾക്ക് ഗൃഹചികിത്സയിൽ (ഹോം ഐസൊലേഷൻ) കഴിയാമെന്ന് ആരോഗ്യവകുപ്പ്.
മുറിയോട് ചേർന്ന് ടോയ്‌ലെറ്റ് സൗകര്യമുള്ളവർ മറ്റ് കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടാതെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളനുസരിച്ച് വേണം ഗൃഹചികിത്സയിൽ കഴിയാൻ. രോഗലക്ഷണങ്ങൾ പ്രകടമായ ദിവസം മുതലോ പരിശോധനയിൽ പോസിറ്റീവായ ദിവസം മുതലോ പത്ത് ദിവസമാണ് ഗൃഹചികിത്സയിൽ കഴിയേണ്ടത്.
കിതപ്പ്, നെഞ്ചുവേദന, അതിയായ ക്ഷീണം, മയക്കം, ശ്വാസം മുട്ടൽ, കഫത്തിലോ മൂക്കിലെ സ്രവത്തിലോ രക്തമയം എന്നിവ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. പഞ്ചായത്ത് / നഗരസഭാ ഹെൽപ്പ് ഡെസ്‌കിൽ വിളിച്ച് വാഹന സൗകര്യം ഉറപ്പാക്കി ട്രയാജ് സൗകര്യമുള്ള ആശുപത്രിയിലേയ്ക്ക് മാറണം.
കായംകുളം, ഹരിപ്പാട്, ചേർത്തല താലൂക്ക് ആശുപത്രികൾ, ആലപ്പുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ട്രയാജ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ കഴിയാൻ സൗകര്യമില്ലാത്ത രോഗികൾക്ക് അടുത്തുള്ള ഡി.സി.സികളിലേയ്ക്ക് മാറാവുന്നതാണ്.
"
കൊവിഡ് ആശുപത്രികളിൽ നിന്ന് സി.എഫ്.എൽ.ടി.സിയിലേയ്ക്കോ സി.എസ്.എൽ.ടി.സിയിലേയ്ക്കോ സ്വകാര്യ ആശുപത്രികളിലേക്കോ റഫർ ചെയ്താൽ വളരെ വേഗം മാറണം.
ഡോ. അനുവർഗീസ്ജില്ലാ മെഡിക്കൽ ഓഫീസർ
ഫോൺ: 0477 2239999
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |