കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് പടർന്നു പിടിക്കുന്നതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാതെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ആരോഗ്യമേഖല പരാജയപ്പെട്ടതിന് പ്രതിപക്ഷത്തെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. പരാജയപ്പെട്ട പ്രതിരോധ മാർഗങ്ങളായ ആന്റിജൻ ടെസ്റ്റിനെയും ഹോം ക്വാറന്റൈനിനെയും മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡെൽറ്റ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമെങ്കിൽ മറ്റു സംസ്ഥാനങ്ങൾ എങ്ങനെയാണ് വ്യാപനം തടയുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. ഒന്നാം തരംഗത്തിലും കേരളത്തിൽ തന്നെയായിരുന്നു കൂടുതൽ രോഗികൾ. വാരിയൻകുന്നനെ ന്യായീകരിച്ച് മതമൗലികവാദികളുടെ കൈയടി വാങ്ങാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാനത്ത് ജനങ്ങൾ മരിച്ചുവീഴുമ്പോൾ തീവ്രവാദികൾക്ക് വേണ്ടി സ്തുതിഗീതം പാടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |