SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.16 PM IST

സർക്കാരിനെ കുടുക്കിലാക്കി ഹോം ഐസൊലേഷൻ, വീട്ടിൽ കഴിഞ്ഞ 444 കൊവിഡ് രോഗികൾ സമയത്ത് ചികിത്സ കിട്ടാതെ മരിച്ചതായി റിപ്പോർട്ട്

covid

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സമ്മർദ്ദത്തിലായിരിക്കുന്ന സംസ്ഥാന സർക്കാരിന് തലവേദനയായി പുതിയ മരണകണക്കുകൾ. സംസ്ഥാനത്ത് 1795 കൊവിഡ് രോഗികൾ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണമടഞ്ഞതായി അവലോകന റിപ്പോർട്ട് കാണിക്കുന്നു. ഇതിൽ 444 പേർ‌ ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്നവരാണ് എന്നത് ആരോഗ്യവകുപ്പിനെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

ഇതോടെ ഹോം ഐസൊലേഷനിൽ കഴിയുന്ന മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികളോട് അടിയന്തിരമായി പരിശോധന നടത്താനും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതർ ആവശ്യപ്പെട്ടു. പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ‌് റാപ്പിഡ് റെസ്പോൺസ് ടീമിനോട് കുറച്ചു കൂടി സജീവമാകാനും ഇത്തരം രോഗങ്ങളുള്ളവർക്ക് പ്രത്യേക പരിഗണന നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID19, KERALA COVID, STATE GOVERNMENT, HOME ISOLATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.