തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കൾ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കി. ഡി.സി.സി പട്ടികയടക്കമുള്ള പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ ചാനലുകളിലെ ചര്‍ച്ചയ്ക്ക് പോകരുതെന്നാണ് കെ.പി.സി.സി നിര്‍ദ്ദേശം. ഈ വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാട് ഹൈക്കമാന്‍ഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെ.പി.സി.സി നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കടക്കം നല്‍കിയിരിക്കുന്ന നിര്‍ദേശം. വിലക്ക് ലംഘിച്ച് ചാനലുകളിലോ സോഷ്യൽ മീഡിയയിലോ പ്രതികരിച്ചാല്‍ നടപടിയുണ്ടാകുമെന്നും കെ.പി.സി.സി വ്യക്തമാക്കി.
14 ജില്ലകളിലേയും ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് വൻപ്രതിഷേധമാണ് ഉയർന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ പട്ടികയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വാദം കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തള്ളിയിരുന്നു. പരസ്യപ്രതികരണത്തിന്റെ പേരിൽ കെ.പി.അനിൽകുമാറിനെയും ശിവദാസൻ നായരെയും ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |