നീലഗിരി: അഫ്ഗാനിസ്ഥാനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും രാജ്യത്തിന്റെ നയതന്ത്രത്തിൽ മാറ്റം വരുത്താൻ ഇത് നമ്മെ നിർബന്ധിതരാക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്‌നാട്ടിലെ സൈനിക പരിശീലന കേന്ദ്രമായ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നാം തന്ത്രങ്ങൾ മാറ്റുകയാണ്, ക്വാഡിന്റെ രൂപീകരണം ഇതിനെ അടിവരയിടുന്നതാണ്.
സംയോജിത സൈനിക സംഘങ്ങളെ സജ്ജമാക്കുന്ന കാര്യം പ്രതിരോധ മന്ത്രാലയം ഗൗരവമായി പരിഗണിക്കുന്നുണ്ട്. ദേശീയ സുരക്ഷയ്ക്കുവേണ്ടി ഏത് നിമിഷവും എവിടെവച്ചും ശത്രുവിനെ നേരിടാൻ ഇന്ത്യ തയ്യാറാണ്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ പാകിസ്ഥാൻ ഇന്ത്യയോട് നിഴൽയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നും സിംഗ് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |