കൊച്ചി: ജില്ലയിലെ ഇന്നലെ 3,178 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.. 3,146 പേർക്കും സമ്പർക്കം വഴിയാണ് രോഗം. ആറ് ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്. 2,022 പേർ രോഗ മുക്തി നേടി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42,496. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 27,137.
കൂടുതൽ രോഗബാധിതർ
വേങ്ങൂർ............91
കരുമാലൂർ......88
തൃക്കാക്കര.... 87
പള്ളിപ്പുറം......85
കൂവപ്പടി.........81
അഞ്ചിൽ താഴെ
തേവര, പൂണിത്തുറ, മണീട്, അയ്യമ്പുഴ, ഇടക്കൊച്ചി, കുട്ടമ്പുഴ, കോട്ടപ്പടി, പനയപ്പിള്ളി, മുളവുകാട്, കരുവേലിപ്പടി, അയ്യപ്പൻകാവ്.
ടി.പി.ആർ -16.43
രോഗമുക്തി- 2,022
കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും
കൊവിഡ് നിരക്ക് കൂടിയ വാർഡുകളിലെയും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലെയും പ്രവേശന കവാടങ്ങളിൽ പൊലീസിനെ ഉപയോഗിച്ച് ശക്തമായ നീരിക്ഷണം തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇത്തരം പ്രദേശങ്ങളിൽ രോഗപരിശോധനയും വാക്‌സിനേഷനും കൂടുതൽ ശക്തമാക്കും. ഓണത്തിനുശേഷം രോഗികളുടെ എണ്ണം വർദ്ധച്ചെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവില്ല. സി.എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വരും ദിവസങ്ങളിൽ വർദ്ധനവിന് സാദ്ധ്യതയുണ്ട്. അതിനനുസരിച്ച് കിടക്ക സൗകര്യം, ഓക്‌സിജൻ കിടക്കൾ, ഐ.സി.യു എന്നിവ ഒരുക്കാൻ നടപടി സ്വീകരിക്കും.
70 വയസിനുമേൽ പ്രായമുള്ളവരിൽ വാക്‌സിൻ എടുക്കാൻ വിമുഖത കാട്ടിയിട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി ലഭ്യമാക്കാൻ പ്രാദേശിക തലത്തിൽ നടപടി സ്വീകരിക്കും. ഈ പ്രായക്കാർക്കിടയിൽ കൊവിഡ് ബാധമൂലം മരണം കൂടുന്നത് കണക്കിലെടുത്താണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |